2009, ജൂലൈ 27, തിങ്കളാഴ്‌ച

സച് കാ സാമ്ന(മലയാളം)

തുടക്കത്തില്‍തന്നെ വിവാദത്തിന്റെ അമിട്ട്‌ പൊട്ടിച്ച ടെലിവിഷന്‍ റിയാലിറ്റി ഷോയാണ്‌ സ്റ്റാര്‍ പ്ലസിലെ സച്‌ കാ സാമ്‌ന(സാമാനത്തിനടുത്ത്‌). രമാകാന്ത്‌ അചരേക്കര്‍ പെറ്റ ഇരട്ട മക്കളിലെ വെളുത്തവനായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വേണ്ട സമേത്ത്‌ സഹായിച്ചില്ലെന്ന്‌ കറുത്തവനായ വിനോദ്‌ കാംബ്ലി മനസ്സറിയാതെ പറഞ്ഞുപോയത്‌ ഈ പരിപാടീലാണ്‌. അതിനേക്കാള്‍ മുമ്പേ സ്‌മിത മത്തായി(സിന്ധിയെ വിവാഹം കഴിച്ച മലായാളിയാണെന്ന്‌ പറയുന്നു. എങ്കി കോട്ടയംകാരിയാരിക്കും ഒറപ്പ്‌!) എന്ന വീട്ടമ്മ കുടുംബസമേതം ചോദ്യങ്ങള്‍ക്കുമുന്നിലിരുന്ന് ഉരുകിയൊലിച്ചതും ലൈംഗികത ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ രഹസ്യോം തുറന്നു പറയാന്‍ നിര്‍ബന്ധിതയായി കരഞ്ഞതുമൊക്കെ ഇവിടെത്തന്നെ.
ഒരു കോടി രൂപ സമ്മാനം മോഹിച്ച്‌ തുനിഞ്ഞിറങ്ങീരിക്കുന്നോരോട്‌ വേദിയിലെ മത്സരത്തിനു മുന്നോടിയായി പോളിഗ്രാഫ്‌ മെഷീന്റെ(വന്നു വന്ന്‌ നുണപരിശോധനാ യന്ത്രവും ഒരു കളിക്കോപ്പായിരിക്കുന്നു!) സഹായത്തോടെ 50 ചോദ്യങ്ങള്‍ ചോദിച്ച്‌ ഉത്തരങ്ങള്‍ രേഖപ്പെടുത്തും. രക്തസമ്മര്‍ദ്ദം, നാഡിമിടിപ്പ്‌, ശരീരോഷ്‌മാവ്‌ തുടങ്ങിയവയിലെ വ്യത്യാസം വിശദമായി വിലയിരുത്തിയാണ്‌ പോളിഗ്രാഫ്‌ ടെസ്റ്റിന്‌ വിധേയനാകുന്നയാള്‍ പറയുന്നത്‌ നേരോ നുണയോ എന്ന്‌ സ്ഥിരീകരിക്കുന്നത്‌. പോളിഗ്രാഫ്‌ ടെസ്റ്റില്‍ ഉന്നയിക്കുന്ന അമ്പതു ചോദ്യങ്ങളില്‍ 21 എണ്ണമാണ്‌ വേദിയില്‍ ആവര്‍ത്തിക്കുക. ഓരോ ചോദ്യത്തിനും നുണപരിശോധനയില്‍ നല്‍കിയ മറുപടി തന്നെ ആവര്‍ത്തിച്ചാല്‍ അടുത്ത ചോദ്യത്തിലേക്ക്‌ കടക്കാം. കള്ളം പറയുകയോ(അതായത്‌ നുണപരിശോധനയില്‍ പറഞ്ഞതിനു വിപരീതമായ ഉത്തരം പറഞ്ഞാല്‍) ഉത്തരം പറയാന്‍ വിസമ്മതിക്കുകയോ ചെയ്‌താല്‍-ഔട്ട്‌!
ആറു റൗണ്ടുകളിലായാണ്‌ മത്സരം. ഓരോ റൗണ്ടും പിന്നിടും തോറും ചോദ്യങ്ങള്‍ കൂടുതല്‍ വ്യക്തിപരവും കണ്ണുതള്ളിക്കുന്നതുമാകും. അതായത്‌ ദാമ്പത്യം ലൈംഗീകത തുടങ്ങി അണ്ഡം കീറുന്ന കാര്യങ്ങളെക്കുറിച്ച്. അഥവാ ഏതെങ്കിലും ഒരു ചോദ്യം അല്‍പ്പം കടന്നുപോയെന്നു തോന്നിയാല്‍ ഞെക്കണം; ബസറില്‍. അപ്പോള്‍ മറ്റൊരു ചോദ്യം കിട്ടും. അത്‌ പണ്ടത്തേതിന്റെ പിന്നത്തേതോ കട്ടി കൊറഞ്ഞതോ ആകാം. പക്ഷെ ഒരു തവണയെ മറ്റെ സാധനം ഞെക്കാമ്പറ്റൂ. എല്ലാ റൗണ്ടും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാനം കപ്പലു കേറിയാലും ഒരു കോടി രൂപ സമ്മാനോമായി വീട്ടിപ്പോരാം.
ആദ്യ മത്സരാര്‍ത്ഥിയായിരുന്ന സ്‌മിതയോടുട്‌ അവതാരകന്‍ രാജീവ്‌ ഖണ്ഡേല്‍വാള്‍ ഉന്നയിച്ച അവരാതിച്ച ചോദ്യങ്ങളില്‍ ചിലതും അവയ്‌ക്കുള്ള ഉത്തരങ്ങളുടെയും ചുവടെ ഖണ്ഡേല്‍വാള്‍: നിങ്ങളുടെ അമ്മയ്‌ക്ക്‌ നിങ്ങളുടെ കുട്ടികളേക്കാള്‍ താല്‍പര്യം സഹോദരന്റെ കുട്ടികളോടാണെന്ന്‌ തോന്നിയിട്ടുണ്ടോ?
സ്‌മിത: ഉണ്ട്‌
ഖണ്ഡേല്‍വാള്‍: നിങ്ങളുടെ അമ്മയേക്കാള്‍ സ്‌നേഹമുള്ളത്‌ ഭര്‍ത്താവിന്റെ അമ്മക്കാണെന്ന്‌ തോന്നുന്നുണ്ടോ?
സ്‌മിത: ഉണ്ട്‌
ഖണ്ഡേല്‍വാള്‍: നിങ്ങളുടെ ഭര്‍ത്താവിനെക്കാള്‍ സുന്ദരന്‍ അമ്മായിയപ്പനാണെന്ന്‌ തോന്നിയിട്ടുണ്ടോ?
സ്‌മിത: ഉണ്ട്‌
ഭര്‍ത്താവിനെ ചതിക്കുന്നതായി തോന്നിയിട്ടുണ്ടോ?
സ്‌മിത: ഉണ്ട്‌
ഖണ്ഡേല്‍വാള്‍: ഭര്‍ത്താവിനെ കൊല്ലണമെന്ന്‌ തോന്നിയിട്ടുണ്ടോ?
സ്‌മിത: ഉണ്ട്‌
ഖണ്ഡേല്‍വാള്‍: മക്കളെ ഓര്‍ത്തു മാത്രമാണോ ഇപ്പോഴും ദാമ്പത്യം തുടരുന്നത്‌?
സ്‌മിത: അല്ല
ഖണ്ഡേല്‍വാള്‍: രണ്ടാമത്തെ കുട്ടിയുണ്ടായിരുന്നപ്പോള്‍ കൂടെ വരാതിരുന്നതിന്‌ അമ്മയോട്‌ ക്ഷമിക്കാന്‍ പറ്റുമോ?
സ്‌മിത: ഇല്ല
ഇപ്പറഞ്ഞ ചോദ്യങ്ങള്‍ക്കെല്ലാം എല്ലാം പോളിഗ്രാഫ്‌ ടെസ്റ്റിലേതിന്‌സമാനമായ ഉത്തരമാണ്‌ സ്‌മിത നല്‍കിയത്‌. ഉത്തരങ്ങള്‍ വിശദീകരിച്ചപ്പോള്‍തന്നെ അവരുടെ കെട്ടിയവന്‍ ഒരു മുഴുക്കുടിയനായിരുന്നെന്നുംകുടുംബജീവിതത്തില്‍ ചാച്ചി തൃപ്‌തയല്ലെന്നുമൊക്കെ നാട്ടിലെങ്ങുംപാട്ടായി. ഒരു കോടി രൂപയുടെ ഉമ്മറപ്പടിയിലെത്തിയപ്പോള്‍ ഉയര്‍ന്ന ചോദ്യം സ്‌മിതയുടെമാത്രമല്ല, ഭര്‍ത്താവിന്റെയും ബന്ധുക്കളുയുമൊക്കെ ബിപി എവറസ്റ്റോളംഉയര്‍ത്തി. ഖണ്ഡേല്‍വാള്‍: ഭര്‍ത്താവ്‌ അറിയില്ല എന്നുണ്ടെങ്കില്‍മറ്റൊരാള്‍ക്കൊപ്പം ഉറങ്ങാന്‍ തയാറാകുമോ?
സ്‌മിത: ഇല്ല
പക്ഷെ ഈ ഉത്തരം തെറ്റാണെന്ന്‌ പോളിഗ്രാഫ്‌ വിധിച്ചതോടെ ഒരുകുടുംബത്തിന്റെ കട്ടേം പടോം കീറി. സ്‌മിതേടെ ഭര്‍ത്താവിന്റെ തലയില്‍കൈവെച്ചുള്ള ഇരിപ്പുകണ്ടാല്‍ പെറ്റതള്ള സഹിക്കുകേലാരുന്നു. റിയാലിറ്റി ഷോകള്‍ക്ക്‌ ആശയദാരിദ്ര്യം നേരിടുന്ന സാഹചര്യത്തില്‍ പലചാനലുകളും നടത്തുന്ന കടുംകൈ പ്രയോഗത്തിന്റെ ഭാഗമാണ്‌ ഇതും. കേരളത്തിലെ ചാനലുകള്‍ പൊണ്ണത്തടിയന്‍മാരുടെയും വേശ്യകളുടെയും റിയാലിറ്റി ഷോകളുടെപണിപ്പുരയിലാണെന്ന്‌ കേട്ടു.
ഏതായാലും സാമാനത്തിനരികെ എന്ന ഈ റിയാലിറ്റി ഷോ സ്റ്റാര്‍ പ്ലസിന്റെകണ്ടുപിടിത്തമല്ല. കൊളംബിയയിലാണ്‌ ഈ സംഗതി ബീജാവാപം ചെയ്‌തതെന്ന്‌പറയുന്നു. അവിടുത്തെ പേര്‌ നദ മാസ ക്യൂ ലാ വെര്‍ദാദ്‌(അടുക്കള രഹസ്യംഅങ്ങാടിപ്പാട്ട്‌) എന്നായിരുന്നു. അവിടെനിന്ന്‌ ഈ സാധനംഅമേരിക്കയിലെത്തിയപ്പോള്‍ പേര്‌ മൊമന്റ്‌ ഓഫ്‌ ട്രൂത്ത്‌(മാമന്റെ തമാശകള്‍) എന്നായി.
സ്റ്റാര്‍ പ്ലസിന്റെ സാമാനത്തിനടുത്തിനെതിരെ പ്രതിഷേധംഉയര്‍ന്നിട്ടുണ്ടെങ്കിലും അതേ പരിപാടിയുടെ മലയാളം പതിപ്പ്‌ ഒരു പ്രമുഖചാനല്‍ വൈകാതെ സംപ്രേഷണം ചെയ്‌തു തുടങ്ങും. ഒളിക്കാന്‍ ഒന്നുമില്ലാതെ എന്ന പരിപാടിയിലെ ജേതാവിന്‌ ഒരുകോടി രൂപ അല്ലെങ്കില്‍ കൊച്ചിയില്‍ഒരുകോടിയുടെ ഫ്‌ളാറ്റ്‌. ജയിച്ചു കഴിയുമ്പം ഈ ഫ്‌ളാറ്റിത്താമസിക്കാന്‍കുടുംബോം കൂട്ടരും കൂട്ടത്തിലൊണ്ടാകത്തില്ലെന്നുമാത്രം. അടുത്ത ബുധനാഴ്‌ച്ച കാണിക്കുന്ന ആദ്യ എപ്പിഡോസിന്റെ അച്ചടിരൂപമാണ്‌ താഴെ.


കോട്ടയം ജില്ലയുടെ, മീനച്ചിലാറിന്റെ, മദ്യപാനികളുടെ, വ്യഭിചാരികളുടെ,സര്‍വോപരി സകലമാന പുരുഷ കേസരികളുടെയും അഭിമാനമായ സാക്ഷാല്‍ പെഴയാണ്‌ ആദ്യമത്സരാര്‍ത്ഥിയായി ചൂടുകസേരേല്‍(ഹാട്ട് സീറ്റെന്ന് ഇംഗ്ലീഷിപ്പറയും.അല്ലേലും ഇത്തരം ചോദ്യങ്ങള്‍ക്കു മുന്നിലിരിക്കുന്പം മൂടിന് തീപിടിക്കുവല്ലോ)ഇരിക്കുന്നത്‌. ചോദ്യംചെയ്യലില്‍ സുരേഷ്‌ ഗോപിയെ തോല്‍പ്പിക്കുന്ന, വിപ്ലവഗാനത്തിലൂടെ യൂട്യൂബില്‍ തരംഗമായമാധ്യമ ശിരോമണി നാണു ഗോപാലകൃഷ്‌ണനാണ്‌ പാവങ്ങളുടെ ഖണ്ഡേല്‍വാളായിഅവരാതക, അല്ല അവതാരകക്കസേരയില്‍.
നാണു: മലയാള ടെലിവിഷന്‍ ചരിത്രത്തിലെ ലോക വിസ്‌മയമാകാന്‍ പോകുന്നഒളിക്കാന്‍ ഒന്നുമില്ലാതെഎന്ന പരിപാടിയിലേക്ക്‌ സ്വാഗതം കോട്ടയം ജില്ലയുടെ,മീനച്ചിലാറിന്റെ(മുകളിലത്തെ കണ്ടികയുടെ ആദ്യത്തെ വാചകത്തിന്റെആവര്‍ത്തനം) അഭിമാനമായ പെഴയാണ്‌ ഈ യുദ്ധത്തില്‍ ആദ്യ പോരാളിയായിഎത്തിരിക്കുന്നത്‌. സ്വാഗതം മിസ്റ്റര്‍ പെഴ. പെഴ: ങ്‌ഹാ!
നാണു: മത്സരത്തിന്‌ തയാറാണല്ലോ അല്ലേ?.
പെഴ: തയാറല്ലെങ്കി ഇവിടം വരെ കെട്ടിയെടുക്കണ്ട കാര്യവൊണ്ടോ. വെച്ചുപഴുപ്പിക്കാതെ ചോയിക്ക്‌ കൂവേ.
നാണു: ശരി പഴുപ്പിക്കുന്നില്ല. ആദ്യ ചോദ്യത്തിലേക്ക്‌ കടക്കാം. താങ്കള്‍ഒരു ആഭാസനും അഹങ്കാരിയും തികഞ്ഞ സ്വഭാവദൂഷ്യക്കാരനുമാണെന്ന്‌പറയുന്നുണ്ടല്ലോ. അത്‌ ശരിയാണോ?
പെഴ: അല്ല
പോളിഗ്രാഫ്‌ ഉത്തരവുമായി യോചിച്ചു പോകുന്നില്ല എന്ന അറിയിപ്പ്‌ വരുമെന്നുകാത്തിരിക്കുന്ന നാണുവും പ്രേക്ഷകരും.
പോളിഗ്രാഫ്‌ ടെസ്റ്റ്‌ ഫലം സ്‌ക്രീനില്‍: ഈ ഉത്തരം ശരിയാണ്‌. (വേദിയിലുംസ്‌ക്രീനിലും എന്നുവേണ്ട എല്ലായിടത്തും വിജയത്തിന്റെ പ്രതീകമായ നീലനിറംനിറഞ്ഞു)
നാണു: കണ്‍ഗ്രാജുലേഷന്‍സ്‌, മിസ്റ്റര്‍ പെഴ. താങ്കള്‍ ആയിരം രൂപ സമ്മാനത്തിന്‌അര്‍ഹനായിരിക്കുന്നു. താങ്കളുടെ പേരു തന്നെ പെഴ എന്നാണല്ലോ. എന്നിട്ട്‌ താങ്കള്‍ഇപ്പറഞ്ഞതൊന്നുമല്ലെന്നോ?
പെഴ: ഞാന്‍ ഇപ്പറഞ്ഞതെല്ലാമായിരുന്നു. പക്ഷെ ഇപ്പോള്‍ ഇതെല്ലാംകൂടി രണ്ടുവാക്കില്‍ ഒതുക്കാം.
നാണു: അത്‌ ഏതൊക്കെ വാക്കുകളാണ്‌?
പെഴ: മലയാളം ബ്ലോഗര്‍.
നാണു: രണ്ടാമത്തെ ചോദ്യം, കോട്ടയം ജില്ലയിലെ എല്ലാ ബീവറേജസ്‌ ഷോപ്പുകളുംതാങ്കള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ?
പെഴ: ഇല്ല
പോളിഗ്രാഫ്‌: ഈ ഉത്തരം ശരിയാണ്‌ (പിന്നേം നീലനിറം)
നാണു: താങ്കള്‍ പതിനായിരം രൂപ നേടിയിരിക്കുന്നു. എന്താണ്‌ മിസ്റ്റര്‍ പെഴതാങ്കള്‍ ബിവറേജസില്‍ പോകത്തേയില്ല എന്നാണോ?
പെഴ: അല്ല സാറെ, പാലാ, ഏറ്റുമാനൂര്‌ ഭാഗത്ത്‌ നമ്മള്‌ അറ്റന്റു ചെയ്യുന്നപെണ്ണുങ്ങളു തന്നെ സാധനം മേടിച്ചുവച്ചേക്കും.
നാണു: താങ്കള്‍ക്കൊപ്പം വന്നിട്ടുള്ള രമയോട്‌ ചോദിച്ചാല്‍ ഇതിന്റെവിശദാംശങ്ങള്‍ അറിയാമ്പറ്റുവോ?
പെഴ: അതുവേണ്ട സാറെ, അവള്‌ ആ ഏരിയ അല്ല, കോട്ടയം മാര്‍ക്കറ്റാ.
നാണു: അപ്രത്തിരിക്കുന്ന സുകുമാരനോ?
പെഴ: അവനോട്‌ ഒട്ടും ചോദിക്കണ്ട. അവന്‍ വെളമ്പാന്തൊടങ്ങിയാ നിങ്ങടെയൊക്കെ തൊലി ഉരി‍ഞ്ഞുപോകും.
നാണു: മൂന്നാമത്തെ ചോദ്യത്തിലേക്ക്‌ കടക്കും മുമ്പ്‌ ഒരു ഇടവേള.
സ്‌ക്രീനില്‍ പരസ്യം. സ്റ്റുഡിയോയില്‍ നാണു മേശമേല്‍ അടിച്ച്‌പാട്ടുപാടുന്നു
ഹിമഗിരി മുടികള്‍ കൊടികളുയര്‍ത്തി
കടലുകള്‍ പടഹമുയര്‍ത്തി
യുഗങ്ങള്‍ നീന്തി നടക്കും ഗംഗയില്‍
വിരിഞ്ഞു താമരമുകളങ്ങള്‍

അതിനിടയില്‍ കാമറാമാനോട്‌ അപൂര്‍ണമായ ഒരു ഡയലോഗ്‌:
നിന്റെ അപ്പന്റെ...
(പരസ്യം കഴിഞ്ഞ്‌ )
നാണു: ബെര്‍ളി തോമസ്‌ എന്നൊരു ബൂലോക പുലിതന്നെയാണ്‌ പെഴ എന്നപേരില്‍ കൂതറപോസ്റ്റുകള്‍ ഇടുന്നതെന്ന്‌ ആരോപണമുണ്ടല്ലോ. താങ്കള്‍ തന്നെയാണോ ശരിക്കുംബെര്‍ളി തോമസ്‌?
പെഴ: അല്ലപോളിഗ്രാഫ്‌: ഈ ഉത്തരം ശരിയാണ്‌ (മൂന്നാമതും നീല നിറം)
നാണു: താങ്കള്‍ക്ക്‌ ഒരു ലക്ഷം രൂപ സമ്മാനം ലഭിച്ചിരിക്കുന്നു. പിന്നെഎന്താണ്‌ ആളുകള്‍ താങ്കളെയും ബെര്‍ളിയെയും ചേര്‍ത്ത്‌ വേണ്ടാതീനംപറയുന്നത്‌?
പെഴ: ഒള്ളതു പറഞ്ഞാ ബെര്‍ളീടെ പോസ്റ്റില്‍ കമന്റിട്ടാണ്‌ ഞാന്‍ ബ്ലോഗ്‌തൊടങ്ങിയത്‌. അതില്‍ ഇട്ട രണ്ടു കമന്റുകള്‍ക്ക്‌ ബെര്‍ളി പോസ്റ്റിലേക്ക്‌പ്രമോഷന്‍ കൊടുത്തപ്പം എനിക്കൊണ്ടായ സന്തോഷത്തിന്‌ കണക്കുംകയ്യുമില്ലാരുന്നു. മാത്രവല്ല. ഈ കമന്റിനൊക്കെ ഭയങ്കര അഭിപ്രായം വന്നു.അപ്പം എനിക്കു തോന്നി സ്വന്തമായിട്ടൊരു ബ്ലോഗ്‌ തൊടങ്ങാവെന്ന്‌.അങ്ങനെയാണ്‌ ഈ പരിപാടി തൊടങ്ങിയത്‌. ബെര്‍ളീടെ പോസ്റ്റില്‍ ഇപ്പഴുംകമന്റിടുവെന്നല്ലാതെ ഞങ്ങളു തമ്മില്‍ ഒന്നുമില്ല.
നാണു: അടുത്ത ചോദ്യം. സിനിമാ നടി ഷൈനി തങ്കപ്പന്റെ ദാമ്പത്യപ്രതിസന്ധിയില്‍ താങ്കള്‍ക്ക്‌ പങ്കുണ്ടോ?
പെഴ: ഇല്ല
പോളിഗ്രാഫ്‌: ഉത്തരം ശരിയാണ്‌(വേദിയില്‍ നീലയോടു നീല)
നാണു: പണ്ടാരമടങ്ങി. ദേ അഞ്ചു ലക്ഷമായി. താന്‍ ഇങ്ങനെകാശുവാരാന്തൊടങ്ങിയാ എവിടുന്ന്‌ എടുത്തു തരാനാ? ഈ പ്രശ്‌നത്തില്‍താങ്കള്‍ക്ക്‌ ഒരു പങ്കുമില്ലേ. വിവാദത്തില്‍ പലേടത്തും പെഴേന്നു പറഞ്ഞുകേള്‍ക്കുന്നുണ്ടല്ലോ. വിവാഹം കഴിഞ്ഞ്‌ ആറു മാസം തികയുന്നതിനു മുമ്പ്‌അവര്‌ പിരിയാമ്പോകുന്നു എന്നറിഞ്ഞിട്ട്‌ താങ്കള്‍ക്ക്‌ ഒന്നുംതോന്നുന്നില്ലേ? പെഴ: സാറെ നമ്മക്ക്‌ ദേ ആ രമേനെപ്പോലുള്ള ആളോളുമായിട്ടൊള്ള എടപാടേയൊള്ളൂ.അവരാകുമ്പം ഒരു പരാതീമില്ല. ഞാന്‍ നേരത്തെ പറഞ്ഞില്ലേ ചെലര്‌ നമ്മക്കുള്ളകുപ്പീംകൂടെ മേടിച്ചുവെക്കും. പിന്നെ പെഴേടെ പേര്‌ പറയാത്ത സ്ഥലമില്ല.ഇപ്പം ദേ ഷൈനിടെ കാര്യത്തിത്തന്നെ ആ കൊച്ചിന്റെ വീട്ടുകാരു പറയുംകെട്ടിയോന്‍ പെഴയാരുന്നെന്ന്‌. കെട്ടിയോന്റെ വീട്ടുകാരു പറയും ആ കൊച്ച്‌പെഴയാരുന്നെന്ന്‌. ആരെന്നാ കാണിച്ചാലും പെഴ പെഴേന്ന് പറയും.പിന്നെ, വിവാഹം കഴിഞ്ഞിട്ട്‌ ആറു മാസവെന്നല്ല ആദ്യരാത്രീടെ പിറ്റേന്ന്‌അവരു പിരിഞ്ഞാലും എനിക്ക്‌ എന്നാ തോന്നാനാ?. അതൊക്കെ നമ്മക്കൊക്കെസ്വപ്‌നം കാണാമ്പോലും പറ്റാത്ത സെറ്റപ്പല്ലേ.
നാണു: താങ്കളെയും ബോളിവുഡ്‌ താരറാണി സുനന്ദിനി റെഡ്ഡിയെയും ഒറ്റയ്‌ക്ക്‌ഒരു മുറിയില്‍ അടച്ചാല്‍ താങ്കള്‍ അവരെ ലൈംഗീകദാഹശമിനിയായി ഉപയോഗിക്കുമോ?
പെഴ: വെറുതെ ആശിപ്പിക്കാതെ പോ സാറെ.
നാണു: ചോദ്യത്തിന്‌ ഉത്തരം പറ. ഒഴിഞ്ഞമാറിയാ പൊറത്താകും അറിയാമല്ലോ.
പെഴ: നടിയായാലും ദേ ആയിരിക്കുന്ന രമയായാലും ഞാന്പണി കൊടുക്കും. എന്തിനാ സാറേ വെറുതെ സമ്മളെ കൊതിപ്പിക്കുന്നേ. രമേം രമണീം വിലാസിനിമൊക്കെയാണ് എന്‍റെ സുനന്ദിനി റെഡ്ഡിയും അനുപമാ റായിയുമൊക്കെ.
പോളിഗ്രാഫ്‌: ഉത്തരം ശരിയാണ്‌ (നീലയുടെ കുടുപ്പം കൂടി)
നാണു: താങ്കള്‍ പത്തു ലക്ഷം രൂപയ്‌ക്ക്‌ അര്‍ഹനായിരിക്കുന്നു.അതിരിക്കട്ടെ എങ്ങനെയായിരിക്കും താങ്കള്‍ സുനന്ദിനിയെ ഡീല്‍ ചെയ്യുക?
പെഴ: ഇത്‌ അടുത്ത ചോദ്യവാണോ?
നാണു: അല്ല എനിക്ക്‌ അറിയാന്‍ വേണ്ടി ചോദിച്ചതാ
പെഴ: ങ്‌ഹ, ങ്‌ഹാ അതു വേണ്ട. അതു ഞാമ്പറയത്തില്ല.
നാണു: അല്ല അറിയപ്പെടുന്ന ഒരു പെഴ എന്ന നിലയ്‌ക്ക്‌ അതേക്കുറിച്ച്‌വെളിപ്പെടുത്താനുള്ള ബാധ്യത നിങ്ങള്‍ക്കില്ലേ?
പെഴ: ഇതു സമ്മാനമൊള്ള ചോദ്യവാണോ?
നാണു: അല്ല, എന്റെ ചോദ്യം വളരെ വ്യക്തമാണ്‌. താങ്കള്‍ എന്തിനാണ്‌ഒളിച്ചോടുന്നത്‌? ഒരു താര റാണിയെ കിട്ടിയാല്‍ താങ്കള്‍ എങ്ങനെ കൈകാര്യംചെയ്യും. വിശദമാക്കിയേ തീരൂ. പെഴ: ഞങ്ങള്‍ രണ്ടും കൂടിയിരുന്ന്‌ സന്ധ്യാവന്ദനോം അമ്പത്തിമൂന്നു മണിജപോം ചൊല്ലും. നാണു: പെഴ എന്റെ ചോദ്യത്തില്‍നിന്ന്‌ ഒളിച്ചോടുകയാണ്‌. താങ്കള്‍ ആരെയാണ്‌പേടിക്കുന്നത്‌? താങ്കളുടെ മറുപടി വ്യക്തമല്ല.
പെഴ: ഇത്‌ സമ്മാനമുള്ള ചോദ്യവല്ലെന്ന്‌ ഒറപ്പാണല്ലോ അല്ലേ?
നാണു: സമ്മാനമല്ല, എനിക്കും ജനങ്ങള്‍ക്കും ഇത്‌ അറിയാന്‍താല്‍പര്യമുണ്ട്‌. താങ്കള്‍ക്ക്‌ പറയാനുള്ള ബാധ്യതയും.
പെഴ: ടേയ്‌ **മോന ***^*&%$#, നിനക്ക്‌ വേറെ എന്നാ അറിയണമെടാ^*&%$#, ?
നാണു: ഓ സോറി! ഒരു നിമിഷം ഞാന്‍ വാര്‍ത്ത വായിക്കുകയാണെന്ന്‌ തെറ്റിധരിച്ചുപോയി. മത്സരം തുടരാം. അടുത്തത്‌ രണ്ടു ലക്ഷം രൂപയുടെചോദ്യം. ചെറായി മീറ്റിന്‌ പോകണമെന്ന്‌ താങ്കള്‍ ആഗ്രഹിച്ചിരുന്നോ?
പെഴ: ഇല്ല
പോളിഗ്രാഫ്‌: ഈ ഉത്തരം ശരിയാണ്‌. (ഇപ്പം കരിനീല വെട്ടം)
നാണു: അടിച്ചല്ലോ കള്ളന്‍ ഇരുപതു ലക്ഷം. എന്താണ്‌ ചെറായി മീറ്റില്‍താങ്കള്‍ക്ക്‌ താല്‍പ്യമില്ലാത്തത്‌?.
പെഴ: എടോ %$#@# ....
നാണു: അങ്ങനെ വിളിക്കല്ലേ. സാറേന്ന്‌ വിളിക്ക്‌. പൊറത്തിറങ്ങുമ്പം എന്നാവേണേലും വിളിച്ചോ.
പെഴ: ങ്‌ഹ #റേ, എല്ല സാറേ ഈ ചെറായി, ചെറായീന്നുവെച്ചാ ഏതു വെടവിലാ?ഇവന്മാര്‍ക്ക്‌ മീറ്റുവെക്കാന്‍ മീനച്ചിലാറിന്റെ തീരത്ത്‌ എത്രയോസ്ഥലങ്ങളൊണ്ടാരുന്നു. മീനച്ചില്‍ മീറ്റ്‌ എന്നു പറയുന്നേനു തന്നെ ഒരുസൗന്ദര്യമില്ലേ? മാത്രമല്ല, ചെറായി മീറ്റില്‍ ദുരൂഹതയുണ്ടെന്നും ഭീകരതാവിരുദ്ധ സ്‌ക്വാഡ്‌ റെയ്‌ഡു നടത്തുമെന്നുമൊക്കെ പറച്ചിലൊണ്ടാരുന്നു.എന്റെ സാറേ, എങ്ങാനും പോലീസു പിടിച്ചാപ്പിന്നെ ജീവിതകാലത്ത്‌ ഞാന്‍കോട്ടയം കാണുകേല. അതേക്കുറിച്ച്‌ എനിക്ക്‌ ചിന്തിക്കാമ്മേല.ബ്ലോഗില്‍ പോസ്റ്റിട്ട്‌ പോസ്റ്റിട്ട്‌ ഒരു ഗ്ലോബല്‍ ബ്ലോഗ്‌പുലിയാകണമെന്നാ എന്റെ ജന്മാഭിലാഷം. പോസ്റ്റിട്ടോണ്ടിരിക്കുമ്പംമരിക്കണമെന്നും. അല്ലെങ്കിപ്പിന്നെ ****രിക്കുമ്പം മരിക്കണം; അതല്ലെ സുഖമരണം.
നാണു: അടുത്ത മൂന്നു ചോദ്യങ്ങള്‍ക്ക്‌ ശരിയുത്തരം നല്‍കിയാല്‍ പെഴക്ക്‌ഒരു കോടി രൂപയുമായി വീട്ടിപ്പോകാം.
പെഴ: വീട്ടിപ്പോണോ വേറെവല്ലടത്തും പോണോന്ന്‌ ഞാന്‍ തീരുമാനിച്ചോളാം. സാറാകാശിങ്ങോട്ടു തന്നാമതി.
നാണു: അവസാന ഘട്ടത്തിലേക്ക്‌ കടക്കുംതോറും ചോദ്യങ്ങള്‍ കൂടുതല്‍കൂതറയാകും. നിങ്ങടെ അധാരോം മുന്നാധോരോം ഭൂപടോം എല്ലാം നാട്ടുകാര്‍അറിയും. പിന്മാറണമെങ്കില്‍ ഇപ്പം മാറാം. വണ്ടിക്കൂലീമായിട്ട്‌ മടങ്ങാം.
പെഴ: പെഴേടരിക്കെ മാനത്തിന്‌ വെലയിടരുത്‌ കേട്ടോ. കിട്ടുന്ന കാശിന്‌എല്ലാങ്കൂടി തൂക്കി ഞാനങ്ങു തരും. അറിയാവോ?
നാണു: താങ്കള്‍ ജെട്ടി ധരിക്കാറുണ്ടോ?
പെഴ: ഉണ്ട്‌.
പോളിഗ്രാഫ്‌: ഈ ചോദ്യത്തിന്റെ ഉത്തരം തെറ്റാണ്‌!
(മത്സര വേദിയില്‍ പരാജയത്തിന്റെ തകര്‍ച്ചയുടെ പ്രതീകമായ ചൊമന്ന വെട്ടം). പെഴ: ഇല്ല സാര്‍. ഞാന്‍ എപ്പഴും ജെട്ടി ഇടാറൊണ്ട്‌. മറ്റേ മെഷീന്‌ എന്തോതെറ്റു പറ്റിയതാ. നാണു: ഇല്ല പെഴ. മെഷീന്‍ ഒരിക്കലും തെറ്റു പറയില്ല. നിങ്ങള്‍ നേരത്തെപറഞ്ഞ കാര്യമാണ്‌ മെഷീന്‍ ഇപ്പം പറയുന്നത്‌.
പെഴ: സത്യം പറഞ്ഞാ നിങ്ങള്‌ വിശ്വസിക്കില്ല. ഞാന്‍ ജെട്ടിയിടുവോ ഇല്ലയോന്ന്‌ എനിക്കാണോ അറിയാവുന്നത യന്ത്രത്തിനാണോ?
നാണു: മിസ്റ്റര്‍ പെഴ ശാന്തനാകൂ.
ഓഡിയയന്‍സില്‍ ഇരിക്കുന്ന കോട്ടയം രമ: ഇതെന്നാ ^*&%$# മത്സരവാ. മുണ്ടുപറിച്ചു കാണിക്കെടാ പെഴേ
രമ പറയുന്നതിനു മുമ്പേ പെഴ മുണ്ടുരിഞ്ഞ്‌ വലിച്ചെറിഞ്ഞ്‌ അട്ടഹസിച്ചു. "ദേ കാണെടാ*&^%$#@"
നാണു: ഇതെന്താണു മിസ്റ്റര്‍ പെഴ? നിങ്ങള്‍ നഗ്നതാ പ്രദര്‍ശനംനടത്തുന്നത്‌? എവിടെയാണ്‌ നിങ്ങളുടെ ജെട്ടി?
പെഴയുടെ അരക്കെട്ടിന്‍റെ ക്ലോസ്‌ അപ്പ്‌. അരയില്‍ ജെട്ടിയുടെ ഇലാസ്റ്റിക്‌ മാത്രം. ഇലാസ്റ്റിക്‌ നീട്ടി വലിച്ചു വിട്ടശേഷം പെഴ നാണുവിനോട്‌. "ഇതൊക്കെ ഒരു വിശ്വാവാ. അതൊന്നും പറഞ്ഞാ നിങ്ങക്ക്‌ മനസ്സിലാകത്തില്ല.എത്ര വര്‍ഷവായിട്ട്‌ ഞാനിത്‌ ഇട്ടോണ്ടു നടക്കുവാന്നറിയാവോ? നിന്റെ മറ്റേടത്തെ ഒരു മെഷീനും മത്സരോം *****"
നാണു: ശാന്തനാകൂ മിസ്റ്റര്‍ പെഴ. കയ്യെത്തും ദൂരത്ത്‌ ഒരു കോടി രൂപനഷ്‌ടപ്പെട്ടതിന്റെ ദുഃഖം എനിക്ക്‌ മനസ്സിലാകും. കൂള്‍ ഡൗണ്‍.
പെഴ: ദുഃഖം, എനിക്ക് രണ്ട് തേങ്ങാക്കൊലയാ. ഒരപേക്ഷയൊണ്ട്‌. എന്നോട്‌ ഇപ്പം ജെട്ടിടെ കാര്യം വരെ ചോദിച്ചു. നാളെ വല്ല നടിമാരും മത്സരത്തിനുവന്നാ കേന്ദ്രഭരണ പ്രദേശങ്ങളെക്കുറിച്ചും ചോദിച്ചേക്കണം...!


3 അഭിപ്രായങ്ങൾ:

പെഴ! പറഞ്ഞു...

സ്റ്റാര്‍ പ്ലസിന്റെ സച്കാ സാമ്നേ എന്ന റിയാലിറ്റി ഷോ
പ്രതിഷേധംഉയര്‍ന്നിട്ടുണ്ടെങ്കിലും അതേ പരിപാടിയുടെ മലയാളം പതിപ്പ്‌ ഒരു പ്രമുഖചാനല്‍ വൈകാതെ സംപ്രേഷണം ചെയ്‌തു തുടങ്ങും. ഒളിക്കാന്‍ ഒന്നുമില്ലാതെ എന്ന പരിപാടിയിലെ ജേതാവിന്‌ ഒരുകോടി രൂപ അല്ലെങ്കില്‍ കൊച്ചിയില്‍ഒരുകോടിയുടെ ഫ്‌ളാറ്റ്‌. ജയിച്ചു കഴിയുമ്പം ഈ ഫ്‌ളാറ്റിത്താമസിക്കാന്‍കുടുംബോം കൂട്ടരും കൂട്ടത്തിലൊണ്ടായാല്‍ ഭാഗ്യം! ബുധനാഴ്‌ച്ച കാണിക്കുന്ന ആദ്യ എപ്പിഡോഡാണ് ഇത്

അജ്ഞാതന്‍ പറഞ്ഞു...

Very good. Well written. Congrats

അജ്ഞാതന്‍ പറഞ്ഞു...

.
.
അല്ലാ സുനീഷ് തോമസേ.... താന്‍ പഴയ ഭരണങ്ങാനം blog വിട്ടിട്ടു ഈ പെഴ തുടങ്ങിയോ ?? എന്ത് പറ്റീ...... എന്തായാലും എഴുത്ത് കൊള്ളാം.... നടക്കട്ടേ.....
.
.
..