2009, ജൂലൈ 19, ഞായറാഴ്‌ച

ഇടിമിന്നലായി അജയന്‍

ന്യൂദല്‍ഹി: തന്‍റെ മികച്ച സമയമല്ലെങ്കിലും പി.ബി. ഗോള്‍ഡന്‍ ലീഗ് മാരത്തണില്‍ കേരളത്തിന്‍റെ അജയന്‍ കരുണായി സ്വര്‍ണപ്പതക്കമണിഞ്ഞു. ഈ സീസണിലെ തന്‍റെ മികച്ച സമയമാണ് അജയന്‍ കാഴ്ച്ചവെച്ചത് -രണ്ടു ദിവസവും മൂന്നു മണിക്കൂറും.

കഴിഞ്ഞ മാസങ്ങളില്‍ കേരളത്തില്‍ നടന്ന വിവിധ മീറ്റുകളില്‍ അജയന്‍റെ മുഖ്യ എതിരാളി സച്ചുമോന്‍ പലവട്ടം റെക്കോര്‍ഡ് കുറിച്ചിരുന്നു. ഏറ്റവുമൊടുവില്‍ തിര്വോന്തരത്ത് ഈ വര്‍ഷത്തെ ഏറ്റവും മികച്ച സമയം കുറിച്ചശേഷം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സച്ചുമോന്‍ ഡല്‍ഹി മീറ്റിന് പുറപ്പെട്ടത്. പക്ഷെ തലസ്ഥാനത്തെ പ്രതികൂല കാലാവസ്ഥയാണ് തിരിച്ചടിയായത്. മീറ്റ് ഒഫീഷ്യലുളില്‍ ചിലര്‍ അജയനെ വഴിവിട്ട് സഹായിച്ചതായി സച്ചുമോന്‍റെ ആരാധകര്‍ ആരോപിക്കുന്നു.
നേരത്തെ ആലപ്പുഴ, പാലക്കാട്, മലന്പുഴ മീറ്റുകളില്‍ മിന്നല്‍ പ്രകടനം കാഴ്ച്ചവെച്ച സച്ചുമോന്‍റെ പേരിലാണ് നിലവിലുള്ള ഏറ്റവും മികച്ച സമയം.

പരജായത്തില്‍ മനംനൊന്ത് സച്ചുമോന്‍ ട്രാക്ക് വിട്ടേക്കുമെന്ന് ആരാധകര്‍ക്ക് ആശങ്കയുണ്ടായിരുന്നു. ഇനി രണ്ടുവര്‍ഷംകൂടി മാത്രമെ താന്‍ മത്സരരംഗത്തുണ്ടാകൂ എന്ന് സച്ചുമോന്‍ നേരത്തെ പ്രഖ്യാപിച്ചുണ്ട്. എന്നാല്‍ വിഖ്യാതമായ ലാവ് ലിന്‍ കപ്പില്‍ കിടീരം സ്വന്തമാക്കി കരിയറിലെ ഏറ്റവും വലിയ നേട്ടം ആഘോഷിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വിജയന്‍ കരുണായി വ്യക്തമാക്കി. പി.ബി. മീറ്റിലെ തിരിച്ചടിക്ക് സച്ചുമോന്‍ വൈകാതെ മധുരപ്രതികാരം വീട്ടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതുകൊണ്ടുതന്നെ ഇനി നടക്കാനിരിക്കുന്ന മീറ്റുകള്‍ ഇരുവരും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ക്ക് വേദിയാകുമെന്നുറപ്പ്.

ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ജാക്പോള്‍ട്ടിലെ വിലയേറിയ സമ്മാനത്തിനായി പൊരുതുന്നത് നാലുപേരാണ്. ഇതില്‍തന്നെ രണ്ടുപേര്‍ കോഴിക്കോടിന്‍റെ താരങ്ങളാണ്. പോള്‍വോട്ട് താരം കെ. മുരളിക്കുട്ടനും ഹൈജംപര്‍ എം.പി.സുരേന്ദ്രകുമാറും. വനിതകളുടെ പോള്‍വോള്‍ട്ടില്‍ കൊച്ചിയില്‍നിന്നുള്ള സ്വപ്നജയ്ക്ക് വെല്ലുവിളിയില്ല. പുരുഷന്‍മാരുടെ ട്രിപ്പിള്‍ ജംപില്‍ ഈരാറ്റുപേട്ടയുടെ ജോര്‍ജുകുട്ടിയാണ് ഈ നേട്ടത്തില്‍ കണ്ണുവെച്ചിരിക്കുന്ന മറ്റൊരു താരം. അവസരത്തിനൊത്തെ പ്രകടനം കാഴ്ച്ചവെക്കുന്നവര്‍ക്കാണ് (അപ്പം കാണുന്നോരെ അപ്പാന്ന് വിളിക്കുകാന്ന് കോട്ടയത്തു പറയും)ഗോള്‍ഡന്‍ ജാക്പോട്ടിലെ സമ്മാനം പങ്കിട്ടു നല്‍കുക.


ഇതാണ്, ഇതു മാത്രമാണ് ഈ പോസ്റ്റിന് പെഴയ്ക്ക് പ്രകോപനമായത്,

2 അഭിപ്രായങ്ങൾ:

പെഴ! പറഞ്ഞു...

കഴിഞ്ഞ മാസങ്ങളില്‍ കേരളത്തില്‍ നടന്ന വിവിധ മീറ്റുകളില്‍ അജയന്‍റെ മുഖ്യ എതിരാളി സച്ചുമോന്‍ പലവട്ടം റെക്കോര്‍ഡ് കുറിച്ചിരുന്നു. ഏറ്റവുമൊടുവില്‍ തിര്വോന്തരത്ത് ഈ വര്‍ഷത്തെ ഏറ്റവും മികച്ച സമയം കുറിച്ചശേഷം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സച്ചുമോന്‍ ഡല്‍ഹി മീറ്റിന് പുറപ്പെട്ടത്. പക്ഷെ തലസ്ഥാനത്തെ പ്രതികൂല കാലാവസ്ഥയാണ് തിരിച്ചടിയായത്. മീറ്റ് ഒഫീഷ്യലുളില്‍ ചിലര്‍ അജയനെ വഴിവിട്ട് സഹായിച്ചതായി സച്ചുമോന്‍റെ ആരാധകര്‍ ആരോപിക്കുന്നു.

deepus പറഞ്ഞു...

Kollaaammmm!!