2010, ഏപ്രിൽ 14, ബുധനാഴ്‌ച

വിവാദങ്ങള്‍ക്കിടെ ഐ.പി.എല്‍ ഫൈനല്‍ ഇന്ന്

കൊച്ചി(ഏപ്രില്‍ 2012): കൊച്ചി ടീമുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിനില്‍ക്കെ ഇന്ത്യന്‍ പ്രോസ്റ്റിറ്റ്യൂട്ട്സ് ലീഗിന്‍റെ ഫൈനല്‍ ഇന്ന് മുംബൈയിലെ താജ് ഹോട്ടലില്‍ നടക്കും. ഡല്‍ഹി ഡ്രീം ഗേള്‍സും കൊല്‍ക്കത്ത നൈറ്റ് ക്യൂന്‍സും തമ്മിലാണ് അന്തിമ പോരാട്ടം.
മിസ്റ്റര്‍ വേള്‍ഡ് മത്സരത്തില്‍ ആദ്യ ഇരുപതു സ്ഥാനങ്ങളില്‍ വന്നവരും കോട്ടയം ഭാഗത്തുനിന്നുള്ള പതിമൂന്ന് കരിങ്കല്‍ ലോഡിംഗ് തൊഴിലാളികളുമാണ് ഇവരുടെ പോരാട്ടത്തിനായി സജ്ജരായിരിക്കുന്നത്. ഏതു ടീമിലെ പരമാവധി അംഗങ്ങള്‍ ഇവര്‍ 33 പേരെയും സംതൃപ്തിപ്പെടുത്തുന്നുവോ ആ ടീമിനാണ് കിരീടം.

അതിനിടെ കൊച്ചി ടീമിന്‍റെ ഓഹരി പങ്കാളികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മറ്റു ടീമുകളുടെ അണിയറക്കാരുടെ വിവരങ്ങളും വെളിപ്പെടുത്തണമെന്ന് എന്ന് സെക്സ് വര്‍ക്കേഴ്സ് ബോര്‍ഡ് ഇന്ത്യന്‍ പ്രോസ്റ്റിറ്റ്യൂട്ട്സ് ലീഗ് കമ്മീഷണര്‍ ഗൗരവ് മോഡിയോട് ആവശ്യപ്പെട്ടു.

കേരളത്തില്‍ അനന്തമായ വ്യവസായ സാധ്യതകള്‍ക്ക് വഴിതുറക്കുന്ന, വളര്‍ന്നുവരുന്ന അനേകം താരങ്ങള്‍ക്ക് വളര്‍ച്ചയ്ക്ക് അവസരമൊരുക്കുന്ന ആമ്മായിസ് കണ്‍സോര്‍ഷ്യത്തിന്‍റെ കൊച്ചി ടീമിനെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢശ്രമം വ്യാപകമാണെന്ന് കണ്‍സോര്‍ഷ്യത്തിന്‍റെ വ്യക്തവ് തേവര ശാന്ത പറഞ്ഞു.

അതേസമയം ടീം വരുന്നതുകൊണ്ട് സാധാരണ ലൈംഗീകത്തൊഴിലാളികള്‍ക്ക് യാതൊരു മെച്ചവുമുണ്ടാകില്ലെന്നും ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള താരങ്ങള്‍ക്കൊപ്പം മട്ടാഞ്ചേരി, മാനാഞ്ചിറ, ശക്തന്‍ സ്റ്റാന്‍ഡ് മേഖലകളില്‍നിന്ന് ചിലരെ പേരിന് ടീമില്‍ ഉള്‍പ്പെടുത്താനേ സാധ്യതയുള്ളൂവെന്ന് സി.ഡി.വൈ.എഫ് നേതാവ് പത്തനാപുരം പുരുഷു ആരോപിച്ചു.

കൊച്ചി ടീമിന്‍റെ ഭാവി തുലാസിലായതിനെ തുടര്‍ന്ന് കൊച്ചി, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലായി കഴിഞ്ഞ ദിവസങ്ങളില്‍ നാലു പേര്‍ ലൈംഗീക ദാഹം മൂര്‍ച്ഛിച്ച് മരിച്ചിരുന്നു.

ശശി തരൂര്‍ കേന്ദ്രമന്ത്രിസഭയിലെ ശ്രീശാന്ത്-ടിന്‍റുമോന്‍

ഐ.പി.എല്‍ വിവാദം കൊഴുക്കുന്നതിനിടെ ചാനലുകളിലും പത്രങ്ങളിലും ചര്‍ച്ചകള്‍ കൊഴുകൊഴുക്കുന്നു. ശശി തരൂര്‍ ചെയ് തത് തെറ്റോ ശരിയോ?, മോഡി ചെയ്തത് മര്യാദയോ?, ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നത്? എന്നിങ്ങനെയാണ് അവതാരകരുടെ ചോദ്യം.

ഇന്നലെ രാത്രി ഒരു പ്രമുഖ ടെലിവിഷന്‍ ചാനലിലെ രാത്രി വാര്‍ത്തയില്‍ ഐ.പി.എല്‍ വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ ഒരാള്‍ ടിന്റുമോന്‍ ആയിരുന്നു.

അവതാരകന്‍ ടിന്‍റുമോനോട്- മിസ്റ്റര്‍ ടിന്‍റുമോന്‍, താങ്കള്‍ എന്തു പറയുന്നു?വിവാദങ്ങളുടെ കളിത്തോഴനാണ് ശശി തരൂര്‍. ഇപ്പോള്‍ പുതിയ വിവാദക്കൊടുങ്കാറ്റ് അലയടിക്കുകയാണ്. കൊച്ചി ഐ.പി.എല്‍ ടീമുമായി ബന്ധപ്പെട്ട തരൂരിന്‍റെ നടപടികളെ താങ്കള്‍ എങ്ങനെ കാണുന്നു.

ടിന്‍റുമോന്‍- അതിപ്പം ഈ വിഷയത്തില്‍ മാത്രമായി ഞാന്‍ അഭിപ്രായം ഒതുക്കി നിര്‍ത്തുന്നില്ല. ഇതുവരെയുള്ള മൊത്തത്തിലുള്ള പ്രവര്‍ത്തനം വെച്ചു നോക്കിയാല്‍ കേന്ദ്ര മന്ത്രിസഭയിലെ ശ്രീശാന്താണ് ശശി തരൂര്‍!