2009 നവംബർ 28, ശനിയാഴ്‌ച

ശ്രീശാന്ത് പൊട്ടിച്ചു, മലയാളിയുടെ മുഖത്ത്!

മലയാളികളെപ്പോലെ കണ്ണിക്കടിയുള്ള വര്‍ഗം ഭൂമുഖത്ത് വേറെയുണ്ടെന്ന് തോന്നുന്നില്ല. അയല്‍വാസി നന്നാകുന്നത് കാണുന്പോ ഏതൊരു ശരാശരി മലയാളീടേം ചങ്കിടിക്കും. എന്തെങ്കിലും മാര്‍ഗമുണ്ടെങ്കില്‍ അവനിട്ട് പണികൊടുക്കും. അതിനു കഴിഞ്ഞില്ലെങ്കില്‍ പരദൂഷണം പ്രചരിപ്പിക്കും. അതും വിജയിക്കുന്നില്ലെന്നു കണ്ടാല്‍ അവന്‍റെ നേട്ടത്തെ പുച്ഛിക്കും.

ശ്രീശാന്തിന്‍റെ ഉജ്വലമായ തിരിച്ചുവരവാണ് വീണ്ടും ഈ മലയാളിത്തരത്തെക്കുറിച്ച് വീണ്ടും ഓര്‍മിപ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തുന്ന ആദ്യത്തെ അരമലയാളി, മുക്കാല്‍ മലയാളി എന്നൊക്കെപ്പറഞ്ഞ് മാധ്യമങ്ങള്‍ ഓരോരുത്തരെ പൊക്കിപ്പിടിച്ചോണ്ടു നടന്ന ഒരു കാലമുണ്ടായിരുന്നു. അതുകഴിഞ്ഞപ്പം ടിനു യോഹന്നാന്‍ മുഴുമലയാളിയായി ഇന്ത്യന്‍ കുപ്പായമിട്ടു. അധികകാലം തുടരാന്‍ യോഗമുണ്ടായില്ലെന്നുമാത്രം.

ടിനുവിനെപ്പോലെ സാന്നിധ്യമറിയിക്കാതെ ശ്രീശാന്തും ടീമില്‍നിന്ന് പുറത്തായിരുന്നെങ്കില്‍ മലയാളികള്‍ക്ക് മനഃസമാധാനം കിട്ടിയേനെ.പക്ഷെ, ഈ ചങ്ങാതീടെ തലേവര മലയാളികള്‍ക്ക് മായ്ക്കാന്പറ്റത്തില്ലല്ലോ. ടെസ്റ്റിലും ഏകദിനത്തിലും ട്വന്‍റി ട്വന്‍റിയിലുമൊക്കെ ശ്രീ കസറിയപ്പോള്‍ ഭൂഗോളത്തില്‍ എന്പാടുമുള്ള മലയാളികള്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതായി.

അവന്‍ അഹങ്കാരിയാണ്, സ്വഭാവം ശരിയല്ല, പെരുമാറാന്‍ അറിയില്ല, അവന്‍റെ അമ്മയുടെ ഭാവാഭിനയും ഓവറാണ് എന്നിങ്ങനെ പോയി കുറ്റങ്ങള്‍.

ഉള്ളതു പറഞ്ഞാല്‍ ശ്രീശാന്തിന് അല്‍പ്പം ശൗര്യമുണ്ട്, കളിക്കളത്തിലെ പെരുമാറ്റ ദൂഷ്യത്തിന് ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്, മാധ്യമപ്രവര്‍ത്തകരെക്കാണുന്പോഴുള്ള ശ്രീയുടെ അമ്മയുടെ പെരുമാറ്റം അരോചകമായി തോന്നാറുമുണ്ട്. സമ്മതിച്ചു. പക്ഷെ, എല്ലാം തികഞ്ഞ മനുഷ്യരുണ്ടോ? ശ്രീശാന്തിനെ വിമര്‍ശിക്കുന്ന നമ്മള്‍ ഓരോരുത്തര്‍ക്കും എന്തെല്ലാം ന്യൂനതകളുണ്ടെന്ന് ആലോചിച്ചിട്ടുണ്ടോ. അയാളുടെ സ്വഭാവത്തില്‍ എന്തെങ്കിലും ചീത്ത വശങ്ങളുണ്ടെങ്കില്‍ അതങ്ങ് മറന്നു കളഞ്ഞ് കളിയെ മാത്രം വിലയിരുത്തിയാല്‍ പോരേ?

ട്വന്‍റി 20 ലോകകപ്പ് ഫൈനലിന്‍റെ ക്ലൈമാക്സില്‍ പാക്കിസ്ഥാന്‍റെ മിസ്ബാഹുല്‍ ഹഖ് അടിച്ചുപറത്തിയ പന്ത് ബൗണ്ടറിക്കടുത്ത് നിന്ന് കയ്യിലൊതുക്കിയ ഒരു നിമിഷം മാത്രം മതി ഏതു ക്രിക്കറ്റ് പ്രേമിക്കും ശ്രീശാന്തിനെ ഓര്‍മിക്കാന്‍.

2006 ഡിസംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ എട്ടുവിക്കറ്റ് വീഴ്ത്തി ഇന്ത്യക്ക് വിജയം സമ്മാനിച്ച ശ്രീശാന്ത്, ഇന്ത്യന്‍ ടീമംഗങ്ങള്‍ പങ്കെടുത്ത ഡിന്നര്‍ പാര്‍ട്ടിയില്‍ ഉജ്വലമായി നൃത്തം ചെയ്ത് സാക്ഷാല്‍ ഷാരൂഖ് ഖാനെ ഞെട്ടിച്ച ശ്രീശാന്ത്(ഇതിന്‍റെ യൂ ടൂബ് വീഡിയോയുടെ കമന്‍റുകളിലും മലയാളികളുടെ തെറിപ്രളയം കാണാം)....അങ്ങനെ മലയാളികള്‍ക്ക് അഭിമാനത്തോടെ ഓര്‍മിക്കാന്‍ എത്രയെത്ര മുഹൂര്‍ത്തങ്ങള്‍?

പക്ഷെ, അഭിമാനിക്കേണ്ട നേരത്ത് മലയാളികള്‍ ശ്രീശാന്തിനെ വെറുക്കുന്നവരുടെ ഓര്‍ക്കൂട്ട് കമ്യൂണിറ്റിയില്‍ കുറ്റവിചാരണനടത്താന്‍ മത്സരിക്കുകയായിരുന്നു.
ഹര്‍ഭജന്‍ സിംഗ് ശ്രീശാന്തിനെ അടിച്ചപ്പോള്‍ ലോകത്തില്‍ ഏറ്റവുമധികം സന്തോഷിച്ചത് മലയാളികളായിരുന്നു. ഇന്ത്യന്‍ ടീമില്‍ ഒരു മലയാളി കളിക്കുന്നതു കണ്ടിട്ട് ചാകാന്‍ പറ്റുമോ എന്നൊക്കെ ചോദിച്ചിരുന്നവര്‍തന്നെ ഒടുവില്‍ ശ്രീശാന്ത് ടീമില്‍നിന്ന് പുറത്തായപ്പോള്‍ എന്തോ വലിയ രോഗം ഭേദമായതുപോലെ ആശ്വസിച്ചു. അതാണ് മലയാളി!

കാണ്‍പൂര്‍ ടെസ്റ്റിലെ അത്യുജ്വലമായ തിരിച്ചുവരവിലൂടെ ശ്രീശാന്ത് തനിക്കെതിരെ അപഖ്യാതികള്‍ പ്രചരിപ്പിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച സ്വന്തനാട്ടുകാരുടെ മുഖമടച്ച് പൊട്ടിക്കുകയായിരുന്നു. ഹര്‍ഭജന്‍റേതിന്റെ ആയിരം മടങ്ങ് ശേഷിയുള്ള തല്ല്.

സാക്ഷാല്‍ ബിഗ്ബി അമിതാഭ് ബച്ചന്‍പോലും ശ്രീശാന്തിനെ അഭിനന്ദിക്കാന്‍ നേരിട്ട് എത്തിയെങ്കിലും ഇതൊന്നും വലിയ സംഭവമല്ലെന്നാണ് മല്ലൂസിന്‍റെ കമന്‍റ്. "അവന്‍ എത്രപോയാലും കപില്‍ ദേവിന്‍റെയോ അലന്‍ ഡൊണാല്‍ഡിന്‍റെയോ ഒന്നും ഏഴയലത്ത് എത്താന്പോകുന്നില്ല" എന്ന് അവര്‍ ആശ്വസിക്കുന്നു.

അടികൊണ്ട് തിണിര്‍ത്ത മുഖവുമായി മലയാളി ശ്രീശാന്തിനെതിരെ പുതിയ അപഖ്യാതികളുടെ പണിപ്പുരയിലാണ്. അതില്ലാതെ അവര്‍ എങ്ങനെ ആശ്വസിക്കും? വൈകാതെ അത് ഈമെയിലായോ ബ്ലോഗായോ എസ്.എം.എസ് ആയോ പുറത്തുവരും. നമ്മക്ക് കാത്തിരിക്കാം.

2009 നവംബർ 22, ഞായറാഴ്‌ച

സുരാജ് വെഞ്ഞാറമൂട് എന്ന പറട്ട!

പ്രിയപ്പെട്ട ചന്ദ്രശേഖരന്‍ സാറിന്,
സാര്‍ എന്നെ അറിയാനിടയില്ല. അപ്പപ്പിന്നെ എന്‍റെ ബ്ലോഗിനെക്കുറിച്ച് അറിയാന്‍ യാതൊരു വകുപ്പുമില്ല. സാറിന്‍റെയൊക്കെ കാഴ്ച്ചപ്പാടുവെച്ചു നോക്കിയാല്‍ സൈബര്‍ സ്ഥലത്ത് ഇടക്കിടെ മാലന്യ നിക്ഷേപം നടത്തുന്ന പറട്ടകളില്‍ ഒരാളാണ് ഞാന്‍. കൂടുതലായിട്ട് വല്ലതും അറിയണമെങ്കില്‍ എന്‍റെ പറട്ട പോസ്റ്റുകളിലൂടെ വെറുതെ ഒന്നു കണ്ണോടിച്ചേര്.
വേറെ ഏതെങ്കിലും ഒരുത്തന്‍ ഞാന്‍ ഈ എഴുതുന്ന സാധനം വായിച്ചാല്‍ ഇതെന്നാ കോപ്പാന്ന് ചോദിക്കും, മൂന്നു തരം. അതുകൊണ്ട് വിഷയം പറയാം.

ദേ ഈ സാറ്, ചന്ദ്രശേഖരന്‍ സാറ്
ദേ ഇവിടെ ഇങ്ങനെ ഒരു പോസ്റ്റിട്ടിട്ടൊണ്ട്. പുള്ളി അത് ഇട്ടേച്ചു പോയിട്ട് കൊറേനാളായി. പക്ഷെ ഞാങ്കണ്ടത് ഇപ്പഴാ. സുരാജ് വെഞ്ഞാറമൂടിനെ ഗൂഗിളില്‍ വെറുതേ ഒന്നു സെര്‍ച്ച് ചെയ്തപ്പോള്‍ സാറിന്‍റെ പോസ്റ്റില്‍ ചെന്നു പെടുവാരുന്നു.
അപ്പംതന്നെ നാലു വര്‍ത്താനം പറഞ്ഞു. അത് ആരേലും കേള്‍ക്കേണ്ടേ. അതോണ്ട് കേട്ടാല്‍ അറക്കാത്ത ഭാഷേല് ഇവിടെ എഴുതിയേക്കാവെന്നു വിചാരിച്ചു.

ഏതായാലും മുടിഞ്ഞു, കൊറെ സൈബര്‍ സ്ഥലം കൂടി അങ്ങനെ പോട്ടന്നേ.
സാറിന്‍റെ ബ്ലോഗും പരിസരമൊക്കെ നോക്കിയപ്പം സാറ് സിനിമയിലെ ഒരു എന്‍സൈപ്ലോക്ലീഡിയ(അങ്ങനെയല്ലേ അതിനു പറയുന്നേ) ആണെന്നു മനസ്സിലായി.
എന്നെ പൊന്നു സാറെ സുരാജ് വെഞ്ഞാറമ്മൂട് ഒരു മൂന്നാംകിട നടനാണ്. ഞാനൊരു പുലിയാണെന്ന് പുള്ളി വിളിച്ചു പറഞ്ഞിട്ടില്ല. അങ്ങേരു ഒരു പ്രസ്താനമാണെന്ന് പുള്ളിയെ ഇഷ്ടപ്പെടുന്നവരും പറഞ്ഞിട്ടില്ല. ജഗദീഷും മുകേഷും കലാഭവന്‍ മണീംമൊക്കെ വന്ന വഴയില്‍, അല്ല അതിലും താഴത്തെ വഴിയില്‍ വന്നയാളാണ് ഈ ചങ്ങാതി. ഒടുവില്‍ നായകനുമായി(സാറ് നാലാംകിട നായകന്‍ എന്ന് തിരുത്തി വായിക്കുക).
സുരാജിന്‍റെ ഒരു കൈ വളഞ്ഞിരിക്കുന്നത് സാറു ശ്രദ്ധിച്ചിട്ടൊണ്ടോ? പണ്ടെങ്കാണ്ട് ഒടിഞ്ഞ സാധനം നേരെയാക്കാന്‍ പോലുമുള്ള പാങ്ങില്ലാരുന്നു. അല്‍പ്പസ്വല്‍പ്പം മിമിക്രീം പിന്നെ തിരോന്തരം ഭാഷേം ഇപ്പറഞ്ഞ ഞൊങ്കയ്യും(അത്തരം കൈക്ക് ഞങ്ങള് അങ്ങനാ പറയുന്നേ) വെച്ച് നായകപദം വരെ എത്തിയെങ്കില്‍ സുരാജിനേം പുള്ളിയെ സഹായിച്ച മമ്മൂട്ടി ഉള്‍പ്പെടെയുള്ളവരേം സമ്മതിച്ചേ പറ്റൂ.
സൂപ്പര്‍താരങ്ങള്‍ അപ്പിയിട്ട് കൊളമാക്കിവെച്ചിരിക്കുന്ന മലയാള സിനിമേല് സൂരാജിന്‍റെ ആദ്യ സിനമാ സാമാന്യ വിജയം നേടിയെങ്കില്‍ അത് നിസാര കാര്യമല്ലെന്നാണ് എന്നെപ്പോലെ സിനിമാ പാണ്ടിത്തം(മറ്റേ പാണ്ടി എഴുതാന്‍ അത്ര തിട്ടം പോര) ഇല്ലാത്തോര് വിചാരിക്കുന്നത്.
മലയാള പ്രേക്ഷകര്‍ക്ക് വേണ്ടതെന്താണെന്ന് ആ സിനിമേടേ സംവിധായകന് മനസിലായിട്ടുണ്ടാകും. പണ്ട് നമ്മടെ എ.ടി. ജോയിച്ചായന് മനസ്സിലായതുപോലെ. അതുകൊണ്ടുതന്നെ നമ്മടെ ഷക്കീലച്ചേച്ചിയെപ്പോലെ സുരാജും(ഇതു കോമഡി അതു --ടി എന്ന വ്യത്യാസം മാത്രം) കത്തിക്കേറിയത് സോഭാവികമല്ലേ.
അല്ലേത്തന്നെ ഞാനിതൊക്കെ എന്തിനാ സാറിനോട് പറയുന്നത്. സാറിന്‍റെ ഈ ബ്ലോഗിലെ മറ്റു പോസ്റ്റുകള്‍ കണ്ടാല്‍ സാറിന്‍റെ യഥാര്‍ത്ഥ രോഗമെന്താണെന്ന് വ്യക്തമാകും. ഇത് സാറിനു മാത്രമുള്ള രോഗമല്ല. കേരളത്തില്‍ ആയിരക്കണക്കിനാളുകള്‍ക്കുണ്ട്. ഇത് എച്ച്1 എന്‍1 പോലെ പകരുവാന്നാ കേട്ടത്. പറഞ്ഞുവന്നത് സൂപ്പര്‍ സ്റ്റാര്‍ ഫ്ലൂവിന്‍റെ കാര്യമാണ്. അതു പിടിപെട്ടാല്‍പിന്നെ വെള്ളിത്തിരയില്‍ സൂപ്പര്‍ താരങ്ങളെയല്ലാതെ മറ്റാരെയെങ്കിലും കണ്ടാല്‍ വിറയലൊണ്ടാകും. സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ പണ്ടാരമടങ്ങുകേം പറട്ടകള്‍ വിജയം നേടുകയും ചെയ്യുന്പോ തലകറക്കവും രക്തസ്രാവവും ഉണ്ടാകും.
സാധാരണ മനുഷ്യന് മനസ്സിലാകാത്ത ഭാഷയില്‍ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നോര് ഈ അസുഖംവന്നാല്‍ ഒറിജിനല്‍ ഭാഷ എടുത്തലക്കും. നാടകനടന്‍മാരെക്കുറിച്ചുള്ള ഒരു മിമിക്രീല് പണ്ടു കണ്ടതോര്‍ക്കുന്നു. നാട്ടിന്പുറത്തെ കവലേല് കൂട്ടുകാരോട് സംസാരിച്ചോണ്ടിരുന്ന നടനോട് അവരിലൊരാള്‍ ഇപ്പം അഭിനയിക്കുന്ന നാടകം ഏതാണെന്ന് ചോദിച്ചപ്പം കക്ഷി പെട്ടെന്ന് ബാസിട്ട് പറഞ്ഞു-"അഥ് ഇഫോള്‍ ഝാന്‍ ഥിരുവനഝപുരം പ്രതീക്കക്ക്ഷയുടെ അജ്ഛനും അബ്ബക്കും സുക്ഖംതന്നെയിലാണ് ഖളിക്കുന്നത്"
ഈ ബ്ലോഗിലെ മറ്റു പോസ്റ്റുകള്‍ വെച്ചുനോക്കിയാല്‍ ചന്ദ്രശേഖരന്‍സാറ് ഇതിന്‍റെ റിവേഴ്സിലാണ് വന്നതെന്നു കാണാം. പറട്ട കൂതറ പ്രയോഗങ്ങള്‍ ഉദാഹരണം.
മോഹന്‍ലാല്‍ ഒരു മലയാളിയുടെ ജീവിതം എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ചതിന്‍റെ വിശദാംശങ്ങളും ലാലേട്ടനുമുന്നില്‍ ഓശാനിച്ചു(കട്ടി അതുമതി)നിക്കുന്ന പടോംകൂടി കണ്ടാല്‍ ഏതു നാട്ടുവൈദ്യനും സാറിന്‍റെ രോഗം പെട്ടെന്ന് കണ്ടുപിടിക്കാന്പറ്റും.
സാറിന്‍റെ മറ്റു പോസ്റ്റുകള്‍ നോക്കാം.
Women in Cinema
Interview with Kohei Oguri(ഇത് കഴിക്കുന്ന എന്തോ സാധനമാണെന്നാണ് കരുതിയത്.പിന്നെ ഗൂഗിളില്‍ നോക്കിയപ്പഴാണ് നിങ്ങളെപ്പോലുള്ള നിരൂപകപ്രതിഭകള്‍ക്ക് വേണ്ടപ്പെട്ട ഉരുപ്പടിയാണെന്ന് പിടികിട്ടിയത്)
Kancheevaram and Thereafter...
Article on the ethics in TV commercials
Whats in a Name?
Lohitadas-a cloud capped star
Post Modern Cinema- a curtain raiser

ഇതുപോലുള്ള എക്സ്ട്രാ ഹൈടെന്‍ഷന്‍ ലൈനില്‍ വര്‍ക്കുചെയ്യുന്ന സാറെന്തിനാ ഈ സൂരാജിനെപ്പോലുള്ള പറട്ട കേസുകള്‍ അറ്റന്‍റു ചെയ്യുന്നത്? മുനിസിപ്പാലിറ്റീലെ ചവറ്റുകൂനയാണു സാറേ. വെറുതെ നാറ്റിക്കേണ്ട. സാറു പോയിട്ട് മറ്റൊരു എസ്ട്രാ ഹൈടെന്‍ഷന്‍ സാധനം കാച്ച്. എന്നിട്ട് അതിന് ഇങ്ങനെ തലക്കൊട്ടു കൊടുക്ക്-എയ്ഞ്ചല്‍ ജോണ്‍, പോസ്റ്റ് മോഡേണ്‍ സിലുമാക്ക് മലായാളത്തിന്‍റെ ഉദാത്ത സംഭാവന.







2009 സെപ്റ്റംബർ 14, തിങ്കളാഴ്‌ച

നാര്‍ക്കോ ദൃശ്യം പോക്രിത്തരം

ഒള്ളതു പറഞ്ഞാല്‍ എല്ലാരുംകൂടി എന്‍റെ മേക്കിട്ടു കേറും. എന്നാലും ഞാന്പറയും.
ഞാനൊരു ക്നാനാനായക്കാരനല്ല. പക്ഷെ, ഇന്ന് അഭയക്കേസിലെ പ്രതികളുടെ നാര്‍ക്കോ പരിശോധനാ ദൃശ്യങ്ങള്‍ ചാനലുകള്‍ മത്സരിച്ച് പ്രദര്‍ശിപ്പിച്ചത് ഒരുമാതിരി കോപ്പിലെ പരിപാടിയായിപ്പോയി.

നാളിതുവരെ ഏതെങ്കിലും കേസിലെ പ്രതികളെ പോലീസോ സി.ബി.ഐയോ മറ്റേതെങ്കിലും ഏജന്‍സിയോ ചോദ്യം ചെയ്യുന്നത് മുഴുവനായി ചാനലുകളില്‍ കാണിച്ചിട്ടുണ്ടോ? ഒണ്ടെന്ന് എനിക്കു തോന്നുന്നില്ല. കാണിക്കാനുള്ള കോപ്പ് അവര്‍ക്ക് കിട്ടീട്ടുമൊണ്ടാകത്തില്ല. പക്ഷെ, അര്‍ധബോധാവ്സ്ഥേല് കെടക്കുന്നോര് പണ്ടത്തേതും പഴേതും പാളേത്തൂറിയതുമൊക്കെ പറയുന്നത് ചാനലുകളില്‍ കാണിച്ചത് *&^%$ ആണ്.

പ്രതികളുടെ പ്രത്യേകിച്ച് സിസ്റ്റര്‍ സെഫിയുടെ വായില്‍ ഉത്തരങ്ങള്‍ വെച്ചുകൊടുത്തിട്ട് എടുക്കുന്നതായാണ് പെഴയ്ക്കു തോന്നിയത്. Sodium Pentothal അല്ലെങ്കില്‍ Sodium Amytal കുത്തിവെച്ചിട്ടൊള്ളതുകൊണ്ട് അങ്ങനെയെ ചെയ്യാന്പറ്റൂ എന്നാണ് അറിവൊള്ള ചെലരു പറയുന്നേ.

അങ്ങനെ ഒട്ടുമുക്കാല്‍ പോക്രിത്തരങ്ങളും ചെയ്തതാണെന്ന് അച്ചമ്മാരും കന്യാസ്ത്രീം പറഞ്ഞു. കുറ്റം തെളിയിക്കപ്പെട്ടാല്‍ നിയമം അനുവദിക്കുന്ന രീതിയില്‍ അവരെ ശിക്ഷിക്കട്ടെ. പക്ഷെ ചോദ്യം ചെയ്യല്‍ മുഴുവനും പൊതുജനങ്ങള്‍ക്കു മുന്പില്‍ വിളന്പിയതിന് നീതികരണമില്ലെന്നുതന്നെയാണ് പെഴ ആവര്‍ത്തിച്ചു പറയുന്നത്. നാര്‍ക്കോ പരിശോധന കേസിന്‍റെ അന്തിമ വിധിയാണെന്ന് ചാനലുകള്‍ തെറ്റിധരിച്ചിരിക്കുവാന്നു തോന്നുന്നു.

കുറ്റസമ്മതത്തിന്‍റെ വിശദാംശങ്ങള്‍ അന്വേഷണ ഏജന്‍സിയോ കോടതിയോ വെളിപ്പെടുത്തുതന്നതാണ് സാധാരണയായി കണ്ടുവരുന്നത്.
വല്ലോടത്തൂന്നും കിട്ടിയ സി.ഡിവെച്ചോണ്ട് ഞങ്ങളാണ് സത്യം ആദ്യം പൊറത്തുവിട്ടത്, അല്ല ഞങ്ങളാണ് എന്ന് തുടരെ ചാനലുകള്‍ പറ‍ഞ്ഞോണ്ടിരിക്കുന്നു. അതു ആരും മോഷ്ടിക്കാതിരിക്കാന്‍ സ്വന്തം സീലും അതിനു മോളില്‍ കാണിക്കുന്നു. നാണംകെട്ട വര്‍ഗം.

പോള്‍ ജോര്‍ജ് വധക്കേസ് കൊടുന്പിരിക്കൊണ്ടിരിക്കുന്പം ഈ സീഡികള്‍ പൊറത്തുവന്നതിനു പിന്നില്‍ എന്തേലും തരികിട ഒണ്ടോന്ന് അന്വേഷിക്കണവെന്നുകൂടി പെഴക്ക് പറയാനൊണ്ട്.

2009 സെപ്റ്റംബർ 7, തിങ്കളാഴ്‌ച

മമ്മൂട്ടിയെ കണ്ടപ്പോള്‍ കവാത്തു മറന്ന പുലി

കൊറേക്കാലം എങ്ങാണ്ടതിലേ പോയി തെണ്ടിനടന്നിട്ട് വീണ്ടും വന്നേക്കുന്നു; എവനിത് എന്നാത്തിന്‍റെ ഏനക്കേടാ? എന്ന് നിങ്ങക്കൊക്കെ തോന്നുവാരിക്കും. അതിന് നിങ്ങളെ കുറ്റംപറയാന്പറ്റത്തുവില്ല. ബ്ലോഗിലെ കീരീടം വെക്കാത്ത രാജാവും കെ.എം. മാണിക്കുശേഷം കോട്ടയങ്കാര്‍ക്ക് അഹങ്കാരത്തോടെ ചൂണ്ടിക്കാണിക്കാനുള്ള ഏക ആന്തരിയും കോട്ടയത്തിനപ്പുറത്തൊള്ള ജനപ്രീതിയില്‍ മാണിയേക്കാള്‍ മുന്പനുമായ ബെര്‍ളിയെ കിള്ളിയാല്‍ പലര്‍ക്കും അരിശം വരുന്നത് സോഭാവീകം.
ഇതിനു മുന്പ് ഞാനിട്ട പോസ്റ്റും ബെര്‍ളിയെക്കുറിച്ചാരുന്നതുകൊണ്ടാ ഇത്രേം പറഞ്ഞത്. പക്ഷേങ്കില് ഒരു കാര്യം നിങ്ങള് മനസ്സിലാക്കണം രാഷ്ട്രീയത്തിലാന്നേലും സിനിമേലാന്നേലും കത്തിക്കോറുന്നോരു തന്നെയാരിക്കും വാര്‍ത്തകളിലും ചര്‍ച്ചകളിലുമൊക്കെ നിറഞ്ഞുനിക്കുക. ഉദാഹരണത്തിന് പണ്ട് മുഖ്യമന്ത്രിയാരുന്നപ്പം കരുണാകരനും പിന്നെ ഭൂമാഫിയക്കെതിരായി രംഗത്തെറങ്ങിയപ്പം അച്ചുതാനന്ദനുമൊക്കെ മുക്കിലും മൂലേലുമൊക്കെ ചര്‍ച്ചാവിഷയമല്ലാരുന്നോ?. അപ്പം പിന്നെ ബ്ലോഗില്‍ ബെര്‍ളി ചര്‍ച്ചാവിഷമാകുന്നതാണോ വല്യ കാര്യം?മേളിപ്പറഞ്ഞപോലെ കലിപ്പു തോന്നാത്തോര് ദേ ഈ താഴെക്കൊടുത്തേക്കുന്ന ലിങ്കുകള്ക്രമത്തിലൊന്നെടുത്തു നോക്കിക്കേ.
http://berlytharangal.com/?p=3049

http://berlytharangal.com/?p=3076

രണ്ടും ബര്‍ളിത്തരങ്ങളിലേതാണ്. നിങ്ങളു പലരും ഇതിനോടകം ഇതു വായിച്ചിട്ടുവൊണ്ടാകും. ഏതു പുലിയായാലും ഇത്രേയൊള്ളൂ. മമ്മൂട്ടിയെക്കണ്ടപ്പം ബ്ലോഗിലെ വിമര്‍ശകശിങ്കം ഷക്കീലയെപ്പോലെ പുളകംകൊണ്ട് പരിസരം മറന്നു. മമ്മൂട്ടിക്ക് ഡയലോഗ് പഠിപ്പിച്ചുകൊടുത്ത സുരാജ് വെഞ്ഞാറമൂട് ഇപ്പം നായകന്‍വരെയായി. പക്ഷെ അങ്ങേര് മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേരാനോ ഒരു കേക്ക് വാങ്ങിച്ചുകൊടുക്കാനോ ലെവന്‍ തയാറായിട്ടുണ്ടോ?. എന്തിന് ലക്ഷങ്ങള്‍ വിലമതിക്കുന്ന മമ്മൂക്കേടെ കൈകൊണ്ട് നാവിലേക്ക് നേരിട്ട് മധുരം വാങ്ങി(നാണവും വിനയവും ആരാധനയും കലര്‍ന്ന ഒരു സവിശേഷ വികാരത്തോടെ-ലിങ്ക് ദേ
http://berlytharangal.com/?p=3049 കൈ നീട്ടുന്നതു കണ്ട് തെറ്റിധരിക്കേണ്ട, മധുരം താഴെപ്പോകാതിരിക്കാനാണ്) കോള്‍മയിര്‍കൊള്ളാന്‍ സുരാജിന് ഭാഗ്യമുണ്ടായോ?
പക്ഷെ, ആളറിഞ്ഞ് എങ്ങനെ പെരുമാറണമെന്ന് ബെര്‍ളിക്കറിയാം.
അതുകൊണ്ടുതന്നെ എന്‍റെ ബ്ലോഗില്‍ എനിക്കിഷ്ടമുള്ളത് ചെയ്യും നീയൊക്കെ ആരാടാ സ്ലംഡോഗ്സേ ചോദിക്കാന്‍ എന്നുള്ള ആക്രോശം വൈകാതെ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. തള്ളേ സമ്മതിച്ചിരിക്കുന്നു! യെവന്‍ പുലിയല്ല, ---പ്പുലിതന്നെ.

2009 ഓഗസ്റ്റ് 1, ശനിയാഴ്‌ച

ബെര്‍ളീ... മാപ്പ്


ബൂലോകം ബൂലോകം എന്നുവെച്ചാ എന്നാന്നാ കരുതിയേ? മീനച്ചിലാറുപോലെ അന്തസാഗരമല്ലേ?. അതിനുള്ളിലെ തിമിംഗലം തൊട്ട്‌ വാല്‍മാക്രി വരെ എല്ലാ കോപ്പുകളേം തീറ്റിപ്പോറ്റുന്നതാരാ? ദൈവം എന്നു പറയാന്‍ വരട്ടെ, ബെര്‍ളി തോമസ്‌ എന്നൊരു വലിയ മനുഷ്യനുണ്ട്‌. രാത്രിയാകട്ടെ, പകലാകട്ടെ, എപ്പം ചെന്നാലും ആറ്റിറമ്പില്‍ കുന്തിച്ചിരുന്ന്‌ 'തീറ്റയിടാന്‍' അദ്ദേഹം പെടുന്ന പാടുകാണണം.
നാലു മാസം മുമ്പ്‌ രണ്ടു ദിവസം അദ്ദേഹം ആറ്റിറമ്പില്‍ വന്നില്ല. പട്ടിണിയാരുന്നകൊണ്ട്‌ മീനുകള്‍ക്ക്‌ എന്നാ കോപ്പിട്ടുകൊടക്കും? അന്നു മീനച്ചിലാറ്റില്‍ പത്തു തിമിംഗലങ്ങള്‍ ചത്തുപൊങ്ങി. മീനുകള്‍ക്ക്‌ തീറ്റകൊടുക്കാന്‍ പാങ്ങില്ലേലും കോട്ടയത്തൂന്ന്‌ മറ്റേതെങ്കിലും വൃത്തികെട്ട നസ്രാണി ആറ്റിറന്പിലിരുന്ന് അത്യാവശ്യ കാര്യം സാധിക്കാമെന്നു കരുതിയാലോ?
``ദേ ബെര്‍ലീടെ അപരന്‍... ദേ ബെര്‍ളിക്ക്‌ പിറക്കാതെ പോയ അനിയന്‍...ബെര്‍ളീടെ അമ്മായീടെ മോന്‍...പേരുമാറ്റിയ ബെര്‍ളി'' എന്നൊക്കെ ആക്രോശിച്ച്‌ കൊറയവമ്മാര്‌ കല്ലെറിഞ്ഞോടിക്കും. ഈ പെഴക്കിട്ടുതന്നെ എത്ര ഏറു കിട്ടിയതാ?
ആരെല്ലാം എന്നാല്ലാം പറഞ്ഞാലും ബെര്‍ളിയോട്‌ പെഴക്ക്‌ ആരാധനയാണു കേട്ടോ. ഈ ഭൂമീലൊള്ള എന്തിനേക്കുറിച്ചും എഴുതും. ആരെടേം മെക്കിട്ടു കേറും-എന്തായാലെന്നാ പുള്ളിക്ക്‌(പുലി അല്ല പുള്ളി) ദിവസോം വായനക്കാര്‌ കൂടവല്ലേ. വേലി കെട്ടിയാലും മറുവഴിക്കൂടെ നാലു കിലോമിറ്ററ്‌ വളഞ്ഞു നടന്നുവന്ന്‌ കമന്റിട്ടിട്ടേ ആളുകള്‌ പോകത്തുള്ളൂ. അദ്ദാണ്‌ ബെര്‍ലി. പുള്ളിക്കാരന്‍ എന്നാ ചെയ്‌താലും അതൊക്കെ ഒരു ട്രിക്കാണെന്നും വലിയ സംഭവമാണെന്നും മനസ്സിലാക്കാമ്പറ്റാത്ത കൊറേപ്പേര്‌ എപ്പഴും കെടന്ന്‌ കൊരക്കുന്നുണ്ട്‌. ചെമ്മീന്‍ ചാടിയ മുട്ടോളം, പിന്നെ ചാടിയ ചട്ടിയോളം- അത്രതന്നെ.
ഒറ്റയ്‌ക്ക്‌ നിന്ന്‌ താന്‍ പൊളിച്ചടുക്കിയ ചെറായി മീറ്റിന്റെ ശവോടക്ക്‌ നടത്തിക്കൊണ്ട്‌ ഇട്ട 'മീറ്റിന്റെ നാറ്റം' എന്ന പോസ്റ്റിലെ ഓഫ്‌ ടോപ്പിക്കിന്റെ തൊടക്കം ഇങ്ങന.
അതായത്‌ പുലിയെന്ന വിളി കേള്‍ക്കുമ്പോള്‍ കോള്‍മയിര്‌ കൊള്ളുന്നോരൊണ്ടാകും. പക്ഷെ ബെര്‍ളിയെ അതിന്‌ കിട്ടുകേല. ഇങ്ങനെ വിളിക്കുന്നത്‌ അദ്ദേഹത്തിന്റെ മനുഷ്യത്വത്തെ അവഹേളിക്കലാണെന്ന്‌ എല്ലാരും മനസ്സിലാക്കുക.

അതിന്റെ പിറ്റേദിവസം പുള്ളിക്കാരന്‍ മുഹമ്മദ്‌ റാഫിയെക്കുറിച്ച്‌ എഴുതിയ 'ആ സംഗതി മറക്കാനാവില്ല' എന്ന പോസ്റ്റിലെ ആറാം തമ്പുരാന്‍ ടച്ചുള്ള വാചകം ചുവടെ.
ഞാനും ബെര്‍ളിയെപ്പോലെ കോട്ടയം കാരനായിട്ട്‌ കാര്യവില്ലല്ലോ, തലയില്‍ ആള്‍താമസം വേണ്ടേ? പെട്ടെന്ന്‌ ഒരു എടുത്തുചാട്ടത്തിന്‌ ഈ പോസ്റ്റില്‍ ഒരു കമന്റിട്ടു. ലോഹോറിലുള്ളതും മനുഷ്യജീവികളല്ലേ, അവരുടെ മനുഷ്യജന്മത്തിന്‌ വിലയില്ലേന്നൊക്കെയുള്ള സംശയങ്ങളും ഉന്നയിച്ചു.

പക്ഷെ പിന്നെ ആലോചിച്ചപ്പഴാ കാര്യം പിടികിട്ടിയത്‌. ഇവിടെ പറഞ്ഞിരിക്കുന്നത്‌ മനുഷ്യരെക്കുറിച്ചല്ല, കഴിഞ്ഞ ദിവസങ്ങളില്‍ കാഞ്ഞിരപ്പള്ളി, കാപ്പാട്‌ ഭാഗത്ത്‌ പുലിപ്പേടി പരത്തി ഒടുവില്‍ വടിയായ കാട്ടുപൂച്ചയെക്കുറിച്ചുമല്ല, ശരിക്കും പുലികള്‍. സംഗീത ക്ലാസിലേക്കു പോകുന്ന വഴിക്ക്‌ റഫി വഴിതെറ്റി പുലികളുടെ ഗുഹയില്‍ കയറിയതാണ്‌. പിന്നെ അവിടെ ആദ്യാക്ഷരം കുറിച്ചു. ഷോണ്‍ കോണറി എഴുതിയ റഫിയുടെ ജീവചരിത്രത്തില്‍ ഈ സംഭവം വിവരിക്കുന്നുണ്ടെന്ന്‌ കൊന്നേലെ പാപ്പന്‍ ചേട്ടന്റെ വീട്ടിലെ പണിക്കാരി ജാനു പറഞ്ഞറിഞ്ഞപ്പോള്‍ ഞാന്‍ തലയില്‍ ആഞ്ഞടിച്ച്‌ അറിവില്ലായ്‌മയെ പഴിച്ചു. പഠിപ്പിച്ചത്‌ പുലികളാണെങ്കിലും റഫിയുടെ സംഗീതത്തിന്‌ പുലി ടച്ചില്ല ഭാഗ്യം. സാധനം, അല്ല സാധകം ചെയ്താല്‍ പുലിയുടെ ശബ്ദവും മധുരതരമാകും.
എന്തായാലും ബെര്‍ളീടെ പോസ്റ്റിലിട്ട കമന്റ്‌ മായ്‌ച്ചു കളഞ്ഞ്‌ കുറ്റം ഏറ്റുപറയണമെന്ന്‌ തീരുമാനിച്ചു. തൊട്ടടുത്ത ഇന്റര്‍നെറ്റ്‌ കഫേയിലേക്ക്‌ ഓടിക്കയറി. അവിടെ യൂണിക്കോഡുമില്ല, ഒരു മാങ്ങാത്തൊലീമില്ല. ഗൂഗിള്‍ ട്രാന്‍സ്‌ ലിട്രേഷനില്‍ അടിച്ചൊപ്പിക്കാമെന്നു തീരുമാനിച്ചു
'ആ സംഗതി മറക്കാനാവില്ല' എന്ന പോസ്റ്റെടുത്തു, സ്‌ക്രോള്‍ ചെയ്‌തു. കമന്റുകളിലേക്ക്‌. എന്റെ അശ്വതി തോമസേ!(ഞങ്ങള്‍ കോട്ടയംകാര്‌ ഇപ്പം അല്‍ഫോന്‍സാമ്മേന്നു വിളിക്കുന്നേനു പകരം സീരിയലില്‍ അല്‍ഫോന്‍സാമ്മയായി വേഷമിടുന്ന നടീനേയാ വിളിക്കുന്നേ) എന്തൊരു മറിമായം! ഞാന്‍ മനസ്സിക്കണ്ടത്‌ ബെര്‍ളി മരത്തിക്കണ്ടു. ആ കമന്റിന്റെ പൊടിപോലുമില്ല.
കൂട്ടരെ, ഇനിയും ഈ വലിയ മനുഷ്യനെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് ഹാ കഷ്ടം!

2009 ജൂലൈ 27, തിങ്കളാഴ്‌ച

സച് കാ സാമ്ന(മലയാളം)

തുടക്കത്തില്‍തന്നെ വിവാദത്തിന്റെ അമിട്ട്‌ പൊട്ടിച്ച ടെലിവിഷന്‍ റിയാലിറ്റി ഷോയാണ്‌ സ്റ്റാര്‍ പ്ലസിലെ സച്‌ കാ സാമ്‌ന(സാമാനത്തിനടുത്ത്‌). രമാകാന്ത്‌ അചരേക്കര്‍ പെറ്റ ഇരട്ട മക്കളിലെ വെളുത്തവനായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വേണ്ട സമേത്ത്‌ സഹായിച്ചില്ലെന്ന്‌ കറുത്തവനായ വിനോദ്‌ കാംബ്ലി മനസ്സറിയാതെ പറഞ്ഞുപോയത്‌ ഈ പരിപാടീലാണ്‌. അതിനേക്കാള്‍ മുമ്പേ സ്‌മിത മത്തായി(സിന്ധിയെ വിവാഹം കഴിച്ച മലായാളിയാണെന്ന്‌ പറയുന്നു. എങ്കി കോട്ടയംകാരിയാരിക്കും ഒറപ്പ്‌!) എന്ന വീട്ടമ്മ കുടുംബസമേതം ചോദ്യങ്ങള്‍ക്കുമുന്നിലിരുന്ന് ഉരുകിയൊലിച്ചതും ലൈംഗികത ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ രഹസ്യോം തുറന്നു പറയാന്‍ നിര്‍ബന്ധിതയായി കരഞ്ഞതുമൊക്കെ ഇവിടെത്തന്നെ.
ഒരു കോടി രൂപ സമ്മാനം മോഹിച്ച്‌ തുനിഞ്ഞിറങ്ങീരിക്കുന്നോരോട്‌ വേദിയിലെ മത്സരത്തിനു മുന്നോടിയായി പോളിഗ്രാഫ്‌ മെഷീന്റെ(വന്നു വന്ന്‌ നുണപരിശോധനാ യന്ത്രവും ഒരു കളിക്കോപ്പായിരിക്കുന്നു!) സഹായത്തോടെ 50 ചോദ്യങ്ങള്‍ ചോദിച്ച്‌ ഉത്തരങ്ങള്‍ രേഖപ്പെടുത്തും. രക്തസമ്മര്‍ദ്ദം, നാഡിമിടിപ്പ്‌, ശരീരോഷ്‌മാവ്‌ തുടങ്ങിയവയിലെ വ്യത്യാസം വിശദമായി വിലയിരുത്തിയാണ്‌ പോളിഗ്രാഫ്‌ ടെസ്റ്റിന്‌ വിധേയനാകുന്നയാള്‍ പറയുന്നത്‌ നേരോ നുണയോ എന്ന്‌ സ്ഥിരീകരിക്കുന്നത്‌. പോളിഗ്രാഫ്‌ ടെസ്റ്റില്‍ ഉന്നയിക്കുന്ന അമ്പതു ചോദ്യങ്ങളില്‍ 21 എണ്ണമാണ്‌ വേദിയില്‍ ആവര്‍ത്തിക്കുക. ഓരോ ചോദ്യത്തിനും നുണപരിശോധനയില്‍ നല്‍കിയ മറുപടി തന്നെ ആവര്‍ത്തിച്ചാല്‍ അടുത്ത ചോദ്യത്തിലേക്ക്‌ കടക്കാം. കള്ളം പറയുകയോ(അതായത്‌ നുണപരിശോധനയില്‍ പറഞ്ഞതിനു വിപരീതമായ ഉത്തരം പറഞ്ഞാല്‍) ഉത്തരം പറയാന്‍ വിസമ്മതിക്കുകയോ ചെയ്‌താല്‍-ഔട്ട്‌!
ആറു റൗണ്ടുകളിലായാണ്‌ മത്സരം. ഓരോ റൗണ്ടും പിന്നിടും തോറും ചോദ്യങ്ങള്‍ കൂടുതല്‍ വ്യക്തിപരവും കണ്ണുതള്ളിക്കുന്നതുമാകും. അതായത്‌ ദാമ്പത്യം ലൈംഗീകത തുടങ്ങി അണ്ഡം കീറുന്ന കാര്യങ്ങളെക്കുറിച്ച്. അഥവാ ഏതെങ്കിലും ഒരു ചോദ്യം അല്‍പ്പം കടന്നുപോയെന്നു തോന്നിയാല്‍ ഞെക്കണം; ബസറില്‍. അപ്പോള്‍ മറ്റൊരു ചോദ്യം കിട്ടും. അത്‌ പണ്ടത്തേതിന്റെ പിന്നത്തേതോ കട്ടി കൊറഞ്ഞതോ ആകാം. പക്ഷെ ഒരു തവണയെ മറ്റെ സാധനം ഞെക്കാമ്പറ്റൂ. എല്ലാ റൗണ്ടും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാനം കപ്പലു കേറിയാലും ഒരു കോടി രൂപ സമ്മാനോമായി വീട്ടിപ്പോരാം.
ആദ്യ മത്സരാര്‍ത്ഥിയായിരുന്ന സ്‌മിതയോടുട്‌ അവതാരകന്‍ രാജീവ്‌ ഖണ്ഡേല്‍വാള്‍ ഉന്നയിച്ച അവരാതിച്ച ചോദ്യങ്ങളില്‍ ചിലതും അവയ്‌ക്കുള്ള ഉത്തരങ്ങളുടെയും ചുവടെ ഖണ്ഡേല്‍വാള്‍: നിങ്ങളുടെ അമ്മയ്‌ക്ക്‌ നിങ്ങളുടെ കുട്ടികളേക്കാള്‍ താല്‍പര്യം സഹോദരന്റെ കുട്ടികളോടാണെന്ന്‌ തോന്നിയിട്ടുണ്ടോ?
സ്‌മിത: ഉണ്ട്‌
ഖണ്ഡേല്‍വാള്‍: നിങ്ങളുടെ അമ്മയേക്കാള്‍ സ്‌നേഹമുള്ളത്‌ ഭര്‍ത്താവിന്റെ അമ്മക്കാണെന്ന്‌ തോന്നുന്നുണ്ടോ?
സ്‌മിത: ഉണ്ട്‌
ഖണ്ഡേല്‍വാള്‍: നിങ്ങളുടെ ഭര്‍ത്താവിനെക്കാള്‍ സുന്ദരന്‍ അമ്മായിയപ്പനാണെന്ന്‌ തോന്നിയിട്ടുണ്ടോ?
സ്‌മിത: ഉണ്ട്‌
ഭര്‍ത്താവിനെ ചതിക്കുന്നതായി തോന്നിയിട്ടുണ്ടോ?
സ്‌മിത: ഉണ്ട്‌
ഖണ്ഡേല്‍വാള്‍: ഭര്‍ത്താവിനെ കൊല്ലണമെന്ന്‌ തോന്നിയിട്ടുണ്ടോ?
സ്‌മിത: ഉണ്ട്‌
ഖണ്ഡേല്‍വാള്‍: മക്കളെ ഓര്‍ത്തു മാത്രമാണോ ഇപ്പോഴും ദാമ്പത്യം തുടരുന്നത്‌?
സ്‌മിത: അല്ല
ഖണ്ഡേല്‍വാള്‍: രണ്ടാമത്തെ കുട്ടിയുണ്ടായിരുന്നപ്പോള്‍ കൂടെ വരാതിരുന്നതിന്‌ അമ്മയോട്‌ ക്ഷമിക്കാന്‍ പറ്റുമോ?
സ്‌മിത: ഇല്ല
ഇപ്പറഞ്ഞ ചോദ്യങ്ങള്‍ക്കെല്ലാം എല്ലാം പോളിഗ്രാഫ്‌ ടെസ്റ്റിലേതിന്‌സമാനമായ ഉത്തരമാണ്‌ സ്‌മിത നല്‍കിയത്‌. ഉത്തരങ്ങള്‍ വിശദീകരിച്ചപ്പോള്‍തന്നെ അവരുടെ കെട്ടിയവന്‍ ഒരു മുഴുക്കുടിയനായിരുന്നെന്നുംകുടുംബജീവിതത്തില്‍ ചാച്ചി തൃപ്‌തയല്ലെന്നുമൊക്കെ നാട്ടിലെങ്ങുംപാട്ടായി. ഒരു കോടി രൂപയുടെ ഉമ്മറപ്പടിയിലെത്തിയപ്പോള്‍ ഉയര്‍ന്ന ചോദ്യം സ്‌മിതയുടെമാത്രമല്ല, ഭര്‍ത്താവിന്റെയും ബന്ധുക്കളുയുമൊക്കെ ബിപി എവറസ്റ്റോളംഉയര്‍ത്തി. ഖണ്ഡേല്‍വാള്‍: ഭര്‍ത്താവ്‌ അറിയില്ല എന്നുണ്ടെങ്കില്‍മറ്റൊരാള്‍ക്കൊപ്പം ഉറങ്ങാന്‍ തയാറാകുമോ?
സ്‌മിത: ഇല്ല
പക്ഷെ ഈ ഉത്തരം തെറ്റാണെന്ന്‌ പോളിഗ്രാഫ്‌ വിധിച്ചതോടെ ഒരുകുടുംബത്തിന്റെ കട്ടേം പടോം കീറി. സ്‌മിതേടെ ഭര്‍ത്താവിന്റെ തലയില്‍കൈവെച്ചുള്ള ഇരിപ്പുകണ്ടാല്‍ പെറ്റതള്ള സഹിക്കുകേലാരുന്നു. റിയാലിറ്റി ഷോകള്‍ക്ക്‌ ആശയദാരിദ്ര്യം നേരിടുന്ന സാഹചര്യത്തില്‍ പലചാനലുകളും നടത്തുന്ന കടുംകൈ പ്രയോഗത്തിന്റെ ഭാഗമാണ്‌ ഇതും. കേരളത്തിലെ ചാനലുകള്‍ പൊണ്ണത്തടിയന്‍മാരുടെയും വേശ്യകളുടെയും റിയാലിറ്റി ഷോകളുടെപണിപ്പുരയിലാണെന്ന്‌ കേട്ടു.
ഏതായാലും സാമാനത്തിനരികെ എന്ന ഈ റിയാലിറ്റി ഷോ സ്റ്റാര്‍ പ്ലസിന്റെകണ്ടുപിടിത്തമല്ല. കൊളംബിയയിലാണ്‌ ഈ സംഗതി ബീജാവാപം ചെയ്‌തതെന്ന്‌പറയുന്നു. അവിടുത്തെ പേര്‌ നദ മാസ ക്യൂ ലാ വെര്‍ദാദ്‌(അടുക്കള രഹസ്യംഅങ്ങാടിപ്പാട്ട്‌) എന്നായിരുന്നു. അവിടെനിന്ന്‌ ഈ സാധനംഅമേരിക്കയിലെത്തിയപ്പോള്‍ പേര്‌ മൊമന്റ്‌ ഓഫ്‌ ട്രൂത്ത്‌(മാമന്റെ തമാശകള്‍) എന്നായി.
സ്റ്റാര്‍ പ്ലസിന്റെ സാമാനത്തിനടുത്തിനെതിരെ പ്രതിഷേധംഉയര്‍ന്നിട്ടുണ്ടെങ്കിലും അതേ പരിപാടിയുടെ മലയാളം പതിപ്പ്‌ ഒരു പ്രമുഖചാനല്‍ വൈകാതെ സംപ്രേഷണം ചെയ്‌തു തുടങ്ങും. ഒളിക്കാന്‍ ഒന്നുമില്ലാതെ എന്ന പരിപാടിയിലെ ജേതാവിന്‌ ഒരുകോടി രൂപ അല്ലെങ്കില്‍ കൊച്ചിയില്‍ഒരുകോടിയുടെ ഫ്‌ളാറ്റ്‌. ജയിച്ചു കഴിയുമ്പം ഈ ഫ്‌ളാറ്റിത്താമസിക്കാന്‍കുടുംബോം കൂട്ടരും കൂട്ടത്തിലൊണ്ടാകത്തില്ലെന്നുമാത്രം. അടുത്ത ബുധനാഴ്‌ച്ച കാണിക്കുന്ന ആദ്യ എപ്പിഡോസിന്റെ അച്ചടിരൂപമാണ്‌ താഴെ.


കോട്ടയം ജില്ലയുടെ, മീനച്ചിലാറിന്റെ, മദ്യപാനികളുടെ, വ്യഭിചാരികളുടെ,സര്‍വോപരി സകലമാന പുരുഷ കേസരികളുടെയും അഭിമാനമായ സാക്ഷാല്‍ പെഴയാണ്‌ ആദ്യമത്സരാര്‍ത്ഥിയായി ചൂടുകസേരേല്‍(ഹാട്ട് സീറ്റെന്ന് ഇംഗ്ലീഷിപ്പറയും.അല്ലേലും ഇത്തരം ചോദ്യങ്ങള്‍ക്കു മുന്നിലിരിക്കുന്പം മൂടിന് തീപിടിക്കുവല്ലോ)ഇരിക്കുന്നത്‌. ചോദ്യംചെയ്യലില്‍ സുരേഷ്‌ ഗോപിയെ തോല്‍പ്പിക്കുന്ന, വിപ്ലവഗാനത്തിലൂടെ യൂട്യൂബില്‍ തരംഗമായമാധ്യമ ശിരോമണി നാണു ഗോപാലകൃഷ്‌ണനാണ്‌ പാവങ്ങളുടെ ഖണ്ഡേല്‍വാളായിഅവരാതക, അല്ല അവതാരകക്കസേരയില്‍.
നാണു: മലയാള ടെലിവിഷന്‍ ചരിത്രത്തിലെ ലോക വിസ്‌മയമാകാന്‍ പോകുന്നഒളിക്കാന്‍ ഒന്നുമില്ലാതെഎന്ന പരിപാടിയിലേക്ക്‌ സ്വാഗതം കോട്ടയം ജില്ലയുടെ,മീനച്ചിലാറിന്റെ(മുകളിലത്തെ കണ്ടികയുടെ ആദ്യത്തെ വാചകത്തിന്റെആവര്‍ത്തനം) അഭിമാനമായ പെഴയാണ്‌ ഈ യുദ്ധത്തില്‍ ആദ്യ പോരാളിയായിഎത്തിരിക്കുന്നത്‌. സ്വാഗതം മിസ്റ്റര്‍ പെഴ. പെഴ: ങ്‌ഹാ!
നാണു: മത്സരത്തിന്‌ തയാറാണല്ലോ അല്ലേ?.
പെഴ: തയാറല്ലെങ്കി ഇവിടം വരെ കെട്ടിയെടുക്കണ്ട കാര്യവൊണ്ടോ. വെച്ചുപഴുപ്പിക്കാതെ ചോയിക്ക്‌ കൂവേ.
നാണു: ശരി പഴുപ്പിക്കുന്നില്ല. ആദ്യ ചോദ്യത്തിലേക്ക്‌ കടക്കാം. താങ്കള്‍ഒരു ആഭാസനും അഹങ്കാരിയും തികഞ്ഞ സ്വഭാവദൂഷ്യക്കാരനുമാണെന്ന്‌പറയുന്നുണ്ടല്ലോ. അത്‌ ശരിയാണോ?
പെഴ: അല്ല
പോളിഗ്രാഫ്‌ ഉത്തരവുമായി യോചിച്ചു പോകുന്നില്ല എന്ന അറിയിപ്പ്‌ വരുമെന്നുകാത്തിരിക്കുന്ന നാണുവും പ്രേക്ഷകരും.
പോളിഗ്രാഫ്‌ ടെസ്റ്റ്‌ ഫലം സ്‌ക്രീനില്‍: ഈ ഉത്തരം ശരിയാണ്‌. (വേദിയിലുംസ്‌ക്രീനിലും എന്നുവേണ്ട എല്ലായിടത്തും വിജയത്തിന്റെ പ്രതീകമായ നീലനിറംനിറഞ്ഞു)
നാണു: കണ്‍ഗ്രാജുലേഷന്‍സ്‌, മിസ്റ്റര്‍ പെഴ. താങ്കള്‍ ആയിരം രൂപ സമ്മാനത്തിന്‌അര്‍ഹനായിരിക്കുന്നു. താങ്കളുടെ പേരു തന്നെ പെഴ എന്നാണല്ലോ. എന്നിട്ട്‌ താങ്കള്‍ഇപ്പറഞ്ഞതൊന്നുമല്ലെന്നോ?
പെഴ: ഞാന്‍ ഇപ്പറഞ്ഞതെല്ലാമായിരുന്നു. പക്ഷെ ഇപ്പോള്‍ ഇതെല്ലാംകൂടി രണ്ടുവാക്കില്‍ ഒതുക്കാം.
നാണു: അത്‌ ഏതൊക്കെ വാക്കുകളാണ്‌?
പെഴ: മലയാളം ബ്ലോഗര്‍.
നാണു: രണ്ടാമത്തെ ചോദ്യം, കോട്ടയം ജില്ലയിലെ എല്ലാ ബീവറേജസ്‌ ഷോപ്പുകളുംതാങ്കള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ?
പെഴ: ഇല്ല
പോളിഗ്രാഫ്‌: ഈ ഉത്തരം ശരിയാണ്‌ (പിന്നേം നീലനിറം)
നാണു: താങ്കള്‍ പതിനായിരം രൂപ നേടിയിരിക്കുന്നു. എന്താണ്‌ മിസ്റ്റര്‍ പെഴതാങ്കള്‍ ബിവറേജസില്‍ പോകത്തേയില്ല എന്നാണോ?
പെഴ: അല്ല സാറെ, പാലാ, ഏറ്റുമാനൂര്‌ ഭാഗത്ത്‌ നമ്മള്‌ അറ്റന്റു ചെയ്യുന്നപെണ്ണുങ്ങളു തന്നെ സാധനം മേടിച്ചുവച്ചേക്കും.
നാണു: താങ്കള്‍ക്കൊപ്പം വന്നിട്ടുള്ള രമയോട്‌ ചോദിച്ചാല്‍ ഇതിന്റെവിശദാംശങ്ങള്‍ അറിയാമ്പറ്റുവോ?
പെഴ: അതുവേണ്ട സാറെ, അവള്‌ ആ ഏരിയ അല്ല, കോട്ടയം മാര്‍ക്കറ്റാ.
നാണു: അപ്രത്തിരിക്കുന്ന സുകുമാരനോ?
പെഴ: അവനോട്‌ ഒട്ടും ചോദിക്കണ്ട. അവന്‍ വെളമ്പാന്തൊടങ്ങിയാ നിങ്ങടെയൊക്കെ തൊലി ഉരി‍ഞ്ഞുപോകും.
നാണു: മൂന്നാമത്തെ ചോദ്യത്തിലേക്ക്‌ കടക്കും മുമ്പ്‌ ഒരു ഇടവേള.
സ്‌ക്രീനില്‍ പരസ്യം. സ്റ്റുഡിയോയില്‍ നാണു മേശമേല്‍ അടിച്ച്‌പാട്ടുപാടുന്നു
ഹിമഗിരി മുടികള്‍ കൊടികളുയര്‍ത്തി
കടലുകള്‍ പടഹമുയര്‍ത്തി
യുഗങ്ങള്‍ നീന്തി നടക്കും ഗംഗയില്‍
വിരിഞ്ഞു താമരമുകളങ്ങള്‍

അതിനിടയില്‍ കാമറാമാനോട്‌ അപൂര്‍ണമായ ഒരു ഡയലോഗ്‌:
നിന്റെ അപ്പന്റെ...
(പരസ്യം കഴിഞ്ഞ്‌ )
നാണു: ബെര്‍ളി തോമസ്‌ എന്നൊരു ബൂലോക പുലിതന്നെയാണ്‌ പെഴ എന്നപേരില്‍ കൂതറപോസ്റ്റുകള്‍ ഇടുന്നതെന്ന്‌ ആരോപണമുണ്ടല്ലോ. താങ്കള്‍ തന്നെയാണോ ശരിക്കുംബെര്‍ളി തോമസ്‌?
പെഴ: അല്ലപോളിഗ്രാഫ്‌: ഈ ഉത്തരം ശരിയാണ്‌ (മൂന്നാമതും നീല നിറം)
നാണു: താങ്കള്‍ക്ക്‌ ഒരു ലക്ഷം രൂപ സമ്മാനം ലഭിച്ചിരിക്കുന്നു. പിന്നെഎന്താണ്‌ ആളുകള്‍ താങ്കളെയും ബെര്‍ളിയെയും ചേര്‍ത്ത്‌ വേണ്ടാതീനംപറയുന്നത്‌?
പെഴ: ഒള്ളതു പറഞ്ഞാ ബെര്‍ളീടെ പോസ്റ്റില്‍ കമന്റിട്ടാണ്‌ ഞാന്‍ ബ്ലോഗ്‌തൊടങ്ങിയത്‌. അതില്‍ ഇട്ട രണ്ടു കമന്റുകള്‍ക്ക്‌ ബെര്‍ളി പോസ്റ്റിലേക്ക്‌പ്രമോഷന്‍ കൊടുത്തപ്പം എനിക്കൊണ്ടായ സന്തോഷത്തിന്‌ കണക്കുംകയ്യുമില്ലാരുന്നു. മാത്രവല്ല. ഈ കമന്റിനൊക്കെ ഭയങ്കര അഭിപ്രായം വന്നു.അപ്പം എനിക്കു തോന്നി സ്വന്തമായിട്ടൊരു ബ്ലോഗ്‌ തൊടങ്ങാവെന്ന്‌.അങ്ങനെയാണ്‌ ഈ പരിപാടി തൊടങ്ങിയത്‌. ബെര്‍ളീടെ പോസ്റ്റില്‍ ഇപ്പഴുംകമന്റിടുവെന്നല്ലാതെ ഞങ്ങളു തമ്മില്‍ ഒന്നുമില്ല.
നാണു: അടുത്ത ചോദ്യം. സിനിമാ നടി ഷൈനി തങ്കപ്പന്റെ ദാമ്പത്യപ്രതിസന്ധിയില്‍ താങ്കള്‍ക്ക്‌ പങ്കുണ്ടോ?
പെഴ: ഇല്ല
പോളിഗ്രാഫ്‌: ഉത്തരം ശരിയാണ്‌(വേദിയില്‍ നീലയോടു നീല)
നാണു: പണ്ടാരമടങ്ങി. ദേ അഞ്ചു ലക്ഷമായി. താന്‍ ഇങ്ങനെകാശുവാരാന്തൊടങ്ങിയാ എവിടുന്ന്‌ എടുത്തു തരാനാ? ഈ പ്രശ്‌നത്തില്‍താങ്കള്‍ക്ക്‌ ഒരു പങ്കുമില്ലേ. വിവാദത്തില്‍ പലേടത്തും പെഴേന്നു പറഞ്ഞുകേള്‍ക്കുന്നുണ്ടല്ലോ. വിവാഹം കഴിഞ്ഞ്‌ ആറു മാസം തികയുന്നതിനു മുമ്പ്‌അവര്‌ പിരിയാമ്പോകുന്നു എന്നറിഞ്ഞിട്ട്‌ താങ്കള്‍ക്ക്‌ ഒന്നുംതോന്നുന്നില്ലേ? പെഴ: സാറെ നമ്മക്ക്‌ ദേ ആ രമേനെപ്പോലുള്ള ആളോളുമായിട്ടൊള്ള എടപാടേയൊള്ളൂ.അവരാകുമ്പം ഒരു പരാതീമില്ല. ഞാന്‍ നേരത്തെ പറഞ്ഞില്ലേ ചെലര്‌ നമ്മക്കുള്ളകുപ്പീംകൂടെ മേടിച്ചുവെക്കും. പിന്നെ പെഴേടെ പേര്‌ പറയാത്ത സ്ഥലമില്ല.ഇപ്പം ദേ ഷൈനിടെ കാര്യത്തിത്തന്നെ ആ കൊച്ചിന്റെ വീട്ടുകാരു പറയുംകെട്ടിയോന്‍ പെഴയാരുന്നെന്ന്‌. കെട്ടിയോന്റെ വീട്ടുകാരു പറയും ആ കൊച്ച്‌പെഴയാരുന്നെന്ന്‌. ആരെന്നാ കാണിച്ചാലും പെഴ പെഴേന്ന് പറയും.പിന്നെ, വിവാഹം കഴിഞ്ഞിട്ട്‌ ആറു മാസവെന്നല്ല ആദ്യരാത്രീടെ പിറ്റേന്ന്‌അവരു പിരിഞ്ഞാലും എനിക്ക്‌ എന്നാ തോന്നാനാ?. അതൊക്കെ നമ്മക്കൊക്കെസ്വപ്‌നം കാണാമ്പോലും പറ്റാത്ത സെറ്റപ്പല്ലേ.
നാണു: താങ്കളെയും ബോളിവുഡ്‌ താരറാണി സുനന്ദിനി റെഡ്ഡിയെയും ഒറ്റയ്‌ക്ക്‌ഒരു മുറിയില്‍ അടച്ചാല്‍ താങ്കള്‍ അവരെ ലൈംഗീകദാഹശമിനിയായി ഉപയോഗിക്കുമോ?
പെഴ: വെറുതെ ആശിപ്പിക്കാതെ പോ സാറെ.
നാണു: ചോദ്യത്തിന്‌ ഉത്തരം പറ. ഒഴിഞ്ഞമാറിയാ പൊറത്താകും അറിയാമല്ലോ.
പെഴ: നടിയായാലും ദേ ആയിരിക്കുന്ന രമയായാലും ഞാന്പണി കൊടുക്കും. എന്തിനാ സാറേ വെറുതെ സമ്മളെ കൊതിപ്പിക്കുന്നേ. രമേം രമണീം വിലാസിനിമൊക്കെയാണ് എന്‍റെ സുനന്ദിനി റെഡ്ഡിയും അനുപമാ റായിയുമൊക്കെ.
പോളിഗ്രാഫ്‌: ഉത്തരം ശരിയാണ്‌ (നീലയുടെ കുടുപ്പം കൂടി)
നാണു: താങ്കള്‍ പത്തു ലക്ഷം രൂപയ്‌ക്ക്‌ അര്‍ഹനായിരിക്കുന്നു.അതിരിക്കട്ടെ എങ്ങനെയായിരിക്കും താങ്കള്‍ സുനന്ദിനിയെ ഡീല്‍ ചെയ്യുക?
പെഴ: ഇത്‌ അടുത്ത ചോദ്യവാണോ?
നാണു: അല്ല എനിക്ക്‌ അറിയാന്‍ വേണ്ടി ചോദിച്ചതാ
പെഴ: ങ്‌ഹ, ങ്‌ഹാ അതു വേണ്ട. അതു ഞാമ്പറയത്തില്ല.
നാണു: അല്ല അറിയപ്പെടുന്ന ഒരു പെഴ എന്ന നിലയ്‌ക്ക്‌ അതേക്കുറിച്ച്‌വെളിപ്പെടുത്താനുള്ള ബാധ്യത നിങ്ങള്‍ക്കില്ലേ?
പെഴ: ഇതു സമ്മാനമൊള്ള ചോദ്യവാണോ?
നാണു: അല്ല, എന്റെ ചോദ്യം വളരെ വ്യക്തമാണ്‌. താങ്കള്‍ എന്തിനാണ്‌ഒളിച്ചോടുന്നത്‌? ഒരു താര റാണിയെ കിട്ടിയാല്‍ താങ്കള്‍ എങ്ങനെ കൈകാര്യംചെയ്യും. വിശദമാക്കിയേ തീരൂ. പെഴ: ഞങ്ങള്‍ രണ്ടും കൂടിയിരുന്ന്‌ സന്ധ്യാവന്ദനോം അമ്പത്തിമൂന്നു മണിജപോം ചൊല്ലും. നാണു: പെഴ എന്റെ ചോദ്യത്തില്‍നിന്ന്‌ ഒളിച്ചോടുകയാണ്‌. താങ്കള്‍ ആരെയാണ്‌പേടിക്കുന്നത്‌? താങ്കളുടെ മറുപടി വ്യക്തമല്ല.
പെഴ: ഇത്‌ സമ്മാനമുള്ള ചോദ്യവല്ലെന്ന്‌ ഒറപ്പാണല്ലോ അല്ലേ?
നാണു: സമ്മാനമല്ല, എനിക്കും ജനങ്ങള്‍ക്കും ഇത്‌ അറിയാന്‍താല്‍പര്യമുണ്ട്‌. താങ്കള്‍ക്ക്‌ പറയാനുള്ള ബാധ്യതയും.
പെഴ: ടേയ്‌ **മോന ***^*&%$#, നിനക്ക്‌ വേറെ എന്നാ അറിയണമെടാ^*&%$#, ?
നാണു: ഓ സോറി! ഒരു നിമിഷം ഞാന്‍ വാര്‍ത്ത വായിക്കുകയാണെന്ന്‌ തെറ്റിധരിച്ചുപോയി. മത്സരം തുടരാം. അടുത്തത്‌ രണ്ടു ലക്ഷം രൂപയുടെചോദ്യം. ചെറായി മീറ്റിന്‌ പോകണമെന്ന്‌ താങ്കള്‍ ആഗ്രഹിച്ചിരുന്നോ?
പെഴ: ഇല്ല
പോളിഗ്രാഫ്‌: ഈ ഉത്തരം ശരിയാണ്‌. (ഇപ്പം കരിനീല വെട്ടം)
നാണു: അടിച്ചല്ലോ കള്ളന്‍ ഇരുപതു ലക്ഷം. എന്താണ്‌ ചെറായി മീറ്റില്‍താങ്കള്‍ക്ക്‌ താല്‍പ്യമില്ലാത്തത്‌?.
പെഴ: എടോ %$#@# ....
നാണു: അങ്ങനെ വിളിക്കല്ലേ. സാറേന്ന്‌ വിളിക്ക്‌. പൊറത്തിറങ്ങുമ്പം എന്നാവേണേലും വിളിച്ചോ.
പെഴ: ങ്‌ഹ #റേ, എല്ല സാറേ ഈ ചെറായി, ചെറായീന്നുവെച്ചാ ഏതു വെടവിലാ?ഇവന്മാര്‍ക്ക്‌ മീറ്റുവെക്കാന്‍ മീനച്ചിലാറിന്റെ തീരത്ത്‌ എത്രയോസ്ഥലങ്ങളൊണ്ടാരുന്നു. മീനച്ചില്‍ മീറ്റ്‌ എന്നു പറയുന്നേനു തന്നെ ഒരുസൗന്ദര്യമില്ലേ? മാത്രമല്ല, ചെറായി മീറ്റില്‍ ദുരൂഹതയുണ്ടെന്നും ഭീകരതാവിരുദ്ധ സ്‌ക്വാഡ്‌ റെയ്‌ഡു നടത്തുമെന്നുമൊക്കെ പറച്ചിലൊണ്ടാരുന്നു.എന്റെ സാറേ, എങ്ങാനും പോലീസു പിടിച്ചാപ്പിന്നെ ജീവിതകാലത്ത്‌ ഞാന്‍കോട്ടയം കാണുകേല. അതേക്കുറിച്ച്‌ എനിക്ക്‌ ചിന്തിക്കാമ്മേല.ബ്ലോഗില്‍ പോസ്റ്റിട്ട്‌ പോസ്റ്റിട്ട്‌ ഒരു ഗ്ലോബല്‍ ബ്ലോഗ്‌പുലിയാകണമെന്നാ എന്റെ ജന്മാഭിലാഷം. പോസ്റ്റിട്ടോണ്ടിരിക്കുമ്പംമരിക്കണമെന്നും. അല്ലെങ്കിപ്പിന്നെ ****രിക്കുമ്പം മരിക്കണം; അതല്ലെ സുഖമരണം.
നാണു: അടുത്ത മൂന്നു ചോദ്യങ്ങള്‍ക്ക്‌ ശരിയുത്തരം നല്‍കിയാല്‍ പെഴക്ക്‌ഒരു കോടി രൂപയുമായി വീട്ടിപ്പോകാം.
പെഴ: വീട്ടിപ്പോണോ വേറെവല്ലടത്തും പോണോന്ന്‌ ഞാന്‍ തീരുമാനിച്ചോളാം. സാറാകാശിങ്ങോട്ടു തന്നാമതി.
നാണു: അവസാന ഘട്ടത്തിലേക്ക്‌ കടക്കുംതോറും ചോദ്യങ്ങള്‍ കൂടുതല്‍കൂതറയാകും. നിങ്ങടെ അധാരോം മുന്നാധോരോം ഭൂപടോം എല്ലാം നാട്ടുകാര്‍അറിയും. പിന്മാറണമെങ്കില്‍ ഇപ്പം മാറാം. വണ്ടിക്കൂലീമായിട്ട്‌ മടങ്ങാം.
പെഴ: പെഴേടരിക്കെ മാനത്തിന്‌ വെലയിടരുത്‌ കേട്ടോ. കിട്ടുന്ന കാശിന്‌എല്ലാങ്കൂടി തൂക്കി ഞാനങ്ങു തരും. അറിയാവോ?
നാണു: താങ്കള്‍ ജെട്ടി ധരിക്കാറുണ്ടോ?
പെഴ: ഉണ്ട്‌.
പോളിഗ്രാഫ്‌: ഈ ചോദ്യത്തിന്റെ ഉത്തരം തെറ്റാണ്‌!
(മത്സര വേദിയില്‍ പരാജയത്തിന്റെ തകര്‍ച്ചയുടെ പ്രതീകമായ ചൊമന്ന വെട്ടം). പെഴ: ഇല്ല സാര്‍. ഞാന്‍ എപ്പഴും ജെട്ടി ഇടാറൊണ്ട്‌. മറ്റേ മെഷീന്‌ എന്തോതെറ്റു പറ്റിയതാ. നാണു: ഇല്ല പെഴ. മെഷീന്‍ ഒരിക്കലും തെറ്റു പറയില്ല. നിങ്ങള്‍ നേരത്തെപറഞ്ഞ കാര്യമാണ്‌ മെഷീന്‍ ഇപ്പം പറയുന്നത്‌.
പെഴ: സത്യം പറഞ്ഞാ നിങ്ങള്‌ വിശ്വസിക്കില്ല. ഞാന്‍ ജെട്ടിയിടുവോ ഇല്ലയോന്ന്‌ എനിക്കാണോ അറിയാവുന്നത യന്ത്രത്തിനാണോ?
നാണു: മിസ്റ്റര്‍ പെഴ ശാന്തനാകൂ.
ഓഡിയയന്‍സില്‍ ഇരിക്കുന്ന കോട്ടയം രമ: ഇതെന്നാ ^*&%$# മത്സരവാ. മുണ്ടുപറിച്ചു കാണിക്കെടാ പെഴേ
രമ പറയുന്നതിനു മുമ്പേ പെഴ മുണ്ടുരിഞ്ഞ്‌ വലിച്ചെറിഞ്ഞ്‌ അട്ടഹസിച്ചു. "ദേ കാണെടാ*&^%$#@"
നാണു: ഇതെന്താണു മിസ്റ്റര്‍ പെഴ? നിങ്ങള്‍ നഗ്നതാ പ്രദര്‍ശനംനടത്തുന്നത്‌? എവിടെയാണ്‌ നിങ്ങളുടെ ജെട്ടി?
പെഴയുടെ അരക്കെട്ടിന്‍റെ ക്ലോസ്‌ അപ്പ്‌. അരയില്‍ ജെട്ടിയുടെ ഇലാസ്റ്റിക്‌ മാത്രം. ഇലാസ്റ്റിക്‌ നീട്ടി വലിച്ചു വിട്ടശേഷം പെഴ നാണുവിനോട്‌. "ഇതൊക്കെ ഒരു വിശ്വാവാ. അതൊന്നും പറഞ്ഞാ നിങ്ങക്ക്‌ മനസ്സിലാകത്തില്ല.എത്ര വര്‍ഷവായിട്ട്‌ ഞാനിത്‌ ഇട്ടോണ്ടു നടക്കുവാന്നറിയാവോ? നിന്റെ മറ്റേടത്തെ ഒരു മെഷീനും മത്സരോം *****"
നാണു: ശാന്തനാകൂ മിസ്റ്റര്‍ പെഴ. കയ്യെത്തും ദൂരത്ത്‌ ഒരു കോടി രൂപനഷ്‌ടപ്പെട്ടതിന്റെ ദുഃഖം എനിക്ക്‌ മനസ്സിലാകും. കൂള്‍ ഡൗണ്‍.
പെഴ: ദുഃഖം, എനിക്ക് രണ്ട് തേങ്ങാക്കൊലയാ. ഒരപേക്ഷയൊണ്ട്‌. എന്നോട്‌ ഇപ്പം ജെട്ടിടെ കാര്യം വരെ ചോദിച്ചു. നാളെ വല്ല നടിമാരും മത്സരത്തിനുവന്നാ കേന്ദ്രഭരണ പ്രദേശങ്ങളെക്കുറിച്ചും ചോദിച്ചേക്കണം...!


2009 ജൂലൈ 24, വെള്ളിയാഴ്‌ച

ഓപ്പറേഷന്‍ ചെറായി മീറ്റ്

അല്ല ചേട്ടമ്മാരെ,
ഈ ചെറായില്‍ എന്നാ കോപ്പാ നടക്കാന്പോകുന്നെ?. നേരത്തെ ഒരച്ചായന്‍ തെറിവിളിച്ചപ്പം തന്നെ എന്തോ പന്തികേടു തോന്നീരുന്നു. ഒന്നുമില്ലാതെ വേണ്ടാത്തെടത്ത് കയ്യിടുന്നോരല്ല അച്ചായമ്മാര്. പിന്നെ പിന്നെ ഈ പരിപാടീടെ പേരിലുള്ള പുലയാട്ടിന്‍റേം കയ്യാങ്കളീടേം പ്രളയോം കണ്ടു.

കൊറെയെണ്ണം വായിച്ചു. എല്ലാം വായിക്കാനൊള്ള നേരോം ക്ഷമേമില്ലാത്തോണ്ട് ചെല കാര്യങ്ങള് ചോദിക്കുവാ. ശരിക്കും ഈ മീറ്റ് എന്നു പറഞ്ഞാ എന്നതാ ഉദ്ദേശിക്കുന്നത്? ബൂലോകത്ത് പരസ്പരം ചന്തി ചൊറിഞ്ഞുകൊടുക്കുന്ന പരിപാടി നേരിട്ടു നടത്താനാണോ? അങ്ങനെയാണെങ്കില്‍ ഒരു വാഴപ്പിണ്ടിയെങ്കിലും കൂടെ കൊണ്ടുപോകണം. ഈ മുഖസ്തുതി പ്രളയത്തില്‍ നിങ്ങളു കൊറേപ്പേര് ചത്തുപോയാപ്പിന്നെ ബ്ലോഗിലെ പുകഴ്ത്തലും തെറിവിളീമോക്കെ നിന്നുപോകത്തില്ലേ.

ശരിക്കും ഈ ബെര്‍ളി പറയുന്നപോലെ നീങ്ങടെ കൂട്ടായ്മ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണോ? നിങ്ങക്ക് അങ്ങനെ വല്യ ദുരുദ്ദേശവുമൊണ്ടോ?. ഒണ്ടെങ്കി ജയിലുകളില്‍ കംപ്യൂട്ടറും ഇന്‍റര്‍നെറ്റും യൂണികോഡും ഏര്‍പ്പെടുത്തണമെന്ന് നമ്മക്ക് നിയമസഭേല് ഏതെങ്കിലും എമ്മെല്ലേമാരെക്കൊണ്ട് ആവശ്യപ്പെടീക്കാം. നിങ്ങളെല്ലാം അകത്തായാല്‍ എല്ലാരുടേംകൂടി കൊറവ് നികത്താന്‍ ഇന്നലെ ഇതിലേ വന്ന ഈ പെഴക്കു കഴിയുകേല.

എന്തൊക്കെപ്പറഞ്ഞാലും ഈ മീറ്റിനെതിരെയുള്ള പ്രചാരണങ്ങളില്‍ പെഴക്ക് വിശ്വാസമില്ല. ലോകത്തില്‍ എവിടെയൊക്കെ എന്തൊക്ക കുതറ പരിപാടികളുടെ പേരിലാ ആളുകള് കൂട്ടായ്മ നടത്തുന്നത്. ഇപ്പത്തന്നെ ഓര്‍ക്കൂട്ടില്‍ എന്‍റെ പേരിലുള്ള ഗ്രൂപ്പിലെ അംഗങ്ങളുടെ ഒരു കൂട്ടായ്മ(മീറ്റ് എന്ന് ഇംഗ്ലീഷിപ്പറയുന്ന സാധനം തന്നെ) കോട്ടയം താഴത്തങ്ങാടി ചന്തേവെച്ച് നടത്താന്പോവാ. രാവിലെ തൊട്ട് വൈകുന്നേരം വരെ. എല്ലാര്‍ക്കും വയറു നിറെ കള്ളുകുടിച്ച് അതിന്‍റെ കാശും കൊടുത്തശേഷം എന്നെ വാനോളം പുകഴ്ത്താം പാതാളത്തോളം താഴ്ത്താം, കേട്ടിട്ടില്ലാത്ത പുതിയ തെറികളും തെറിക്കഥകളും ചൊറിച്ചു മല്ലുകളും അവതരിപ്പിക്കാം. ആരുടെയെങ്കിലും മേക്കിട്ടു കേറണമെങ്കില്‍ അതിനും സൗകര്യമുണ്ട്. ജാമ്യം ഏര്‍പ്പാടാക്കത്തില്ലെന്നു മാത്രം.

അങ്ങനെ വരുന്പം ബ്ഹോഗര്‍മാര്‍ക്കു മാത്രം കൂടാനും പരസ്പരം സുഖിപ്പിക്കാനും അതിന്‍റെ പടമെടുത്ത് പോസ്റ്റാനും അവകാശമില്ലെന്നു പറയുന്നോന്‍റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുകല്ല, വളിച്ച മത്തിക്കറി ഓസിയാറില്‍ കുഴച്ചത് വാരിവലിച്ചുതിന്ന് വാളുവെക്കുകയാണ് വേണ്ടത്.

എന്തായാലും ചെല പുലികള് തുനിഞ്ഞെറങ്ങീട്ടൊള്ള സാഹചര്യത്തില് നോക്കീങ്കണ്ടും നില്‍ക്കുന്നതാ മീറ്റുകാര്‍ക്ക് നല്ലത്. ഓപ്പറേഷന്‍ ചെറായി മീറ്റ് എന്ന് എപ്പഴും പറഞ്ഞോണ്ടിരിക്കുന്നോര് എന്നതാ പ്പഴാ ചെയ്യുകാന്ന് പ്രവചിക്കാന്പറ്റുകേല. പോലീസുകാരാണെങ്കി ഒരുപാട് സ്പോടനക്കേസുകളില്‍ പ്രതിപ്പട്ടികയിലേക്ക് ആളെത്തെരഞ്ഞോണ്ടിരിക്കുവാ. എങ്ങാനും കുടുങ്ങിയാല്‍ പിന്നെ ഹിരോഷിമയില്‍ ബോംബിട്ടതു വരെ നമ്മളാണെന്ന് സമ്മതിക്കേണ്ടിവരും.

ഒരു കാര്യം ഞാന്‍ ഒറപ്പുതരാം. നിങ്ങള് മീറ്റു നടത്തുകോ, ചന്തി ചൊറിയുകോ, കെട്ടിപ്പിടിച്ച് പൊട്ടിച്ചിരിക്കുകോ കരയുകോ ആയിരം പടം പിക്കാസേലിടൂകോ എന്നാ വേണേലും ചെയ്തോ,
പെഴയായിട്ട് ഒരു പ്രശ്നം ഒണ്ടാക്കത്തില്‍ ഒറപ്പ്!